2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

കാലം മാറി; പിള്ളേരോണത്തിന് നിറപകിട്ടില്ല




ഒരു കാലത്ത് കുട്ടികള്‍ ഏറെ സന്തോഷത്തോടെ ആഘോഷിച്ചിരുന്ന പിള്ളേരോണം കാലത്തിന്റെ തിരക്കിനിടയില്‍ നമുക്ക് അന്യമാവുന്നു. പൊന്നിന്‍ ചിങ്ങത്തിന്റെ വരവറിയിച്ച് ഇന്ന്്്് ആരവങ്ങള്‍ കുറവെങ്കിലും കേരളീയര്‍ പിള്ളേരോണം ആഘോഷിക്കാറുണ്ടെന്നതു മാത്രമാണ് ആശ്വാസം. പഠനത്തിന്റെയും ട്യൂഷനുകളുടെയും തിരക്കിനിടയിലും ഇന്നും ഗ്രാമീണ മേഖലയില്‍ പല തറവാടുകളിലും ആഘോഷങ്ങളുടെ പൊലിമ കുറവാണെങ്കിലും പിള്ളേരോണത്തിന്റെ തനിമ നിലനിര്‍ത്തി ആഘോഷിച്ചുവരുന്നു. പുതുവസ്്ത്രങ്ങള്‍ ധരിച്ച്്് എത്തുന്ന കുട്ടികള്‍ക്ക്് തൂശനിലയില്‍ സദ്യവിളമ്പുകയാണ് ചെയ്യുന്നത്്്. ചിങ്ങമാസത്തിലെ തിരുവോണം കേരളം ഭരിച്ച മഹാനായ ചക്രവര്‍ത്തി മഹാബലിയെ അനുസ്്മരിക്കാനാണെങ്കില്‍ കര്‍ക്കിടകമാസത്തിലെ ചിങ്ങം അദ്ദേഹത്തെ നിഗ്രഹിക്കാന്‍ മാവനവേഷം പൂണ്ടുവന്ന മഹാവിഷ്ണുവിനെയാണ് അനുസ്മരിക്കുന്നത്. മഹാവിഷ്ണു ബാലരൂപം പ്രാപിച്ചാണ് മഹാബലിയെ കാണാന്‍ എത്തിയത് എന്നതിനാലാണ് കര്‍ക്കിടക്കത്തിലെ തിരുവോണത്തിനെ പിള്ളേരോണം എന്ന് വിളിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ