2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച


കാലം മാറി; പിള്ളേരോണത്തിന് നിറപകിട്ടില്ല




ഒരു കാലത്ത് കുട്ടികള്‍ ഏറെ സന്തോഷത്തോടെ ആഘോഷിച്ചിരുന്ന പിള്ളേരോണം കാലത്തിന്റെ തിരക്കിനിടയില്‍ നമുക്ക് അന്യമാവുന്നു. പൊന്നിന്‍ ചിങ്ങത്തിന്റെ വരവറിയിച്ച് ഇന്ന്്്് ആരവങ്ങള്‍ കുറവെങ്കിലും കേരളീയര്‍ പിള്ളേരോണം ആഘോഷിക്കാറുണ്ടെന്നതു മാത്രമാണ് ആശ്വാസം. പഠനത്തിന്റെയും ട്യൂഷനുകളുടെയും തിരക്കിനിടയിലും ഇന്നും ഗ്രാമീണ മേഖലയില്‍ പല തറവാടുകളിലും ആഘോഷങ്ങളുടെ പൊലിമ കുറവാണെങ്കിലും പിള്ളേരോണത്തിന്റെ തനിമ നിലനിര്‍ത്തി ആഘോഷിച്ചുവരുന്നു. പുതുവസ്്ത്രങ്ങള്‍ ധരിച്ച്്് എത്തുന്ന കുട്ടികള്‍ക്ക്് തൂശനിലയില്‍ സദ്യവിളമ്പുകയാണ് ചെയ്യുന്നത്്്. ചിങ്ങമാസത്തിലെ തിരുവോണം കേരളം ഭരിച്ച മഹാനായ ചക്രവര്‍ത്തി മഹാബലിയെ അനുസ്്മരിക്കാനാണെങ്കില്‍ കര്‍ക്കിടകമാസത്തിലെ ചിങ്ങം അദ്ദേഹത്തെ നിഗ്രഹിക്കാന്‍ മാവനവേഷം പൂണ്ടുവന്ന മഹാവിഷ്ണുവിനെയാണ് അനുസ്മരിക്കുന്നത്. മഹാവിഷ്ണു ബാലരൂപം പ്രാപിച്ചാണ് മഹാബലിയെ കാണാന്‍ എത്തിയത് എന്നതിനാലാണ് കര്‍ക്കിടക്കത്തിലെ തിരുവോണത്തിനെ പിള്ളേരോണം എന്ന് വിളിക്കുന്നത്.

അറിവിന്റെ വാതായനത്തിലേയ്ക്ക് വാതില്‍ തുറന്ന് കലാം മ്യൂസിയം






രാമേശ്വരം(തമിഴ്‌നാട്): പഠന യാത്രയുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കും മുന്നില്‍ അറവിന്റെ വാതായനം തുറന്ന് കലാം മ്യൂസിയം ശ്രദ്ധേയമാവുന്നു. തീര്‍ഥാടന കേന്ദ്രമായ രാമേശ്വരത്തെ മുസ്്‌ലിം സ്്ട്രീറ്റില്‍ മുന്‍ രാഷ്്ട്രപതി എ പി ജെ അബ്്ദുല്‍കലാമിന്റെ ജന്‍മഗൃഹത്തിത്തിലാണ് കലാം മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കൊച്ചു കലാം ജീവിതം ആരംഭിച്ചതു മുതല്‍ രാഷ്്ട്രപതിയായത് വരെയുള്ള ഒരോ കാലഘട്ടത്തെ കുറിച്ചുമുള്ള വിവരണങ്ങള്‍. പുരസ്‌കാരങ്ങള്‍, തന്നിലെ ശാസ്ത്രജ്ഞന്‍ നടത്തിയ കണ്ടുപിടുത്തങ്ങളും ഉള്‍പ്പടെ വിവരണങ്ങളും ചിത്രങ്ങളും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ വിഷന്‍ -2020 നെ കുറിച്ചുള്ള വിരണങ്ങളുമുണ്ട്. ''സര്‍ഗാത്്മകഥ ചിന്തയിലേയ്ക്ക് നയിക്കുന്നു, ചിന്ത വിജ്ഞാനം നല്‍കുന്നു, വിജ്ഞാനം നിങ്ങളെ മഹാനാക്കുന്നു'' എന്ന വാക്യമാണ് കലാം മ്യൂസിയത്തിലേയ്ക്ക് കടന്നു ചെല്ലുന്നവരെ സ്വാഗതം ചെയ്യുന്നത്. കലാമിന്റെ കുട്ടികാലം മുതലുള്ള ജീവിതത്തിലെ ഓരോഘട്ടവും അനാവരണം ചെയ്യുന്ന മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങളും വിവരണവും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ കലാമിനെ ആസ്പദമാക്കി വരച്ച കാരിക്കേച്ചറുകളും മ്യൂസിയത്തെ മനോഹരമാക്കുന്നു. ചാന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട വിശദമായ വിവരണങ്ങള്‍ മ്യൂസിയത്തില്‍ എത്തുന്നവര്‍ക്ക് നേരില്‍ കണ്ടു മനസിലാക്കാം. 1960-79 കാലഘട്ടത്തിലെ സൗണ്ടിങ് റോക്കറ്റ് നിര്‍മാണവും വിക്ഷേപണം. പ്രിത്‌വി, ബ്രഹ്്‌മോസ്, എസ്.എല്‍.വി 3, പോളാര്‍ സാറ്റലൈറ്റ് തുടങ്ങി 2015 ല്‍ ഇന്ത്യ വിക്ഷേപിയ്ക്കാന്‍ ഒരുങ്ങുന്ന ജി.എസ്.എല്‍.വി എം.കെ 3 യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും ദീര്‍ഘദൂര മിസൈലുകളുടെയും വിശദാംശങ്ങളും ഇവയുടെ മോഡലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ ശാസ്ത്രസാങ്കേതിക മേഖലകളിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ തലത്തില്‍ എ പി ജെ അബ്ദുല്‍കലാമിന് ലഭിച്ച പുരസ്‌കാരങ്ങളും പ്രശസ്തി പത്രങ്ങളും ഇവിടെയുണ്ട്. കാലാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം നല്‍കിയ ആദരവിന്റെ പ്രതീകമായ ഭാരത് രത്്‌ന, പത്്മവിഭൂഷണ്‍, പത്്മഭൂഷണ്‍ അവാര്‍ഡുകളും ചില്ലുകൂട്ടിനുള്ളില്‍ കാണാം. കലാമിന്റെ പ്രശസ്തമായ രണ്ടു കവിതകളും മ്യൂസിയത്തിനുള്ളില്‍ പ്രദര്‍ശിപ്പിട്ടുണ്ട്. മുന്‍ രാഷ്ട്രപതിയുടെ ഭവനം കാണാന്‍ നിത്യോന നിരവധി പേര്‍ എത്തി തുടങ്ങിയതോടെയാണ് മ്യൂസിയം ഒരുക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പഴയകെട്ടം പുതുക്കി പണിത് മ്യൂസിയം ഒരുക്കുകയായിരുന്നു. കലാമിന്റെ സഹോദരനായ മുത്തുമീരാന്‍ലബ്ബമരയ്ക്കാറും കുടുംബവുമാണ് ഇവിടെ താമസിയ്ക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 27 നാണ് കലാം മ്യൂസിയം തുറന്നത്. ബ്രഹ്്‌മോസ് ഡയറക്്ടര്‍ ഡോ. ശിവതാണുപിള്ളയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. തന്റെ പേരില്‍ ജന്‍മഗൃഹത്തില്‍ ഒരുക്കിയ മ്യൂസിയം കാണാന്‍ കലാമും രാമേശ്വരത്ത് എത്തിയിരുന്നു. നിത്യോന ആയിരത്തോളം പേര്‍ മ്യൂസിയം സന്ദര്‍ശിയ്ക്കാനായി എത്തുന്നുണ്ടെന്ന് കലാമിന്റെ സഹോദര പുത്രന്‍മാരായ ഷെയ്ക്ക് സലീമും ആവുള്‍ മീരാനും തേജസിനോട് പറഞ്ഞു. ഇരുവരുമാണ് മ്യൂസിയം സന്ദര്‍ശിയ്ക്കാന്‍ എത്തുന്നവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്നത്. പഠനയാത്രയുടെ ഭാഗമായി രാമേശ്വരം കാണാനെത്തുന്ന കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളാണ് സന്ദര്‍ശകരില്‍ ഏറെയും. ഇതിനു പുറമേ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളും കലാം മ്യൂസിയത്തിലേയ്ക്ക് എത്തുന്നുണ്ട്. രാവിലെ പത്തു മുതല്‍ ഒന്നു വരെയും വൈകിട്ട് നാല് മുതല്‍ ആറു വരെയുമാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച മ്യൂസിയത്തിന് അവധി ദിനമാണ്.