മുല്ലപ്പെരിയാര്‍ അണക്കെട്ട് താഴ്‌വരയിലെ ജനങ്ങളില്‍ അശാന്തി വിതച്ചുതുടങ്ങിയത് ഒരുനൂറ്റാണ്ട് മുമ്പേ.
1896ല്‍ നിര്‍മിച്ച അണക്കെട്ട് 1909ല്‍ മണ്‍സൂണില്‍ അന്നത്തെ സംഭരണശേഷിയായ 152 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് വള്ളക്കടവ് മുതലുള്ള ജനവാസമേഖലയില്‍ ഭീതിവിതച്ചത്. 1909 മുതല്‍ 1911 വരെ തുടര്‍ച്ചയായി മൂന്നുവര്‍ഷം ജലനിരപ്പ് പരമാവധി സംഭരണശേഷിയും കവിഞ്ഞ് 154 അടി വരെ എത്തിയിരുന്നെന്ന് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭരണശേഷി കവിഞ്ഞുള്ള ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ അണക്കെട്ടിന്റെ വലതുഭാഗത്തായാണ് 144 അടി ഉയരത്തില്‍ സ്പില്‍വേ നിര്‍മിച്ചത്. വര്‍ഷപാതത്തില്‍ മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകിയെത്തുന്ന മലവെള്ളപ്പാച്ചിലിന്റെ ദുരിതംപേറിയ താഴ്‌വരവാസികളില്‍ നിന്നുയര്‍ന്ന പ്രതിഷേധവും അമര്‍ഷവുമാണ് 1911ല്‍ ബ്രിട്ടീഷ് ഭരണാധികാരികളെ സ്പില്‍വേയുടെ ഉയരം 144 അടിയില്‍ നിന്ന് ഇന്നത്തെ 136 അടിയിലേക്കു കുറച്ച് നിയന്ത്രണകവാടങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്.
സംഭരണശേഷിയും കവിഞ്ഞെത്തുന്ന വെള്ളം എത്രമാത്രം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കിക്കളയാമെന്ന നിഗമനം പിഴച്ചതാണ് അണക്കെട്ടിനെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പേ അപകടത്തിലെത്തിച്ചത്. 1909നും 1979നും ഇടയില്‍ 42 വര്‍ഷം താഴ്‌വരയില്‍ അശാന്തി വിതച്ച് മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകി. കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദേശപ്രകാരം ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയ 1979നു ശേഷം ഇന്നുവരെ 15 തവണയാണു പെരിയാറിലൂടെ മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം ഒഴുകിയത്.
ഇതിനിടെ എത്രയോ ഭൂകമ്പങ്ങള്‍ മേഖലയില്‍ സംഭവിച്ചു. ഈ കാലയളവിലും ജലനിരപ്പ് 152 അടി കവിഞ്ഞിരുന്നു. 1922, 1924 വര്‍ഷങ്ങളില്‍ ജലനിരപ്പ് 152 അടിക്ക് മുകളിലേക്കുയര്‍ന്നതായി തെളിയിക്കുന്ന രേഖകളുമുണ്ട്. 1979നു മുമ്പ് അണക്കെട്ടിന്റെ കവിഞ്ഞൊഴുക്ക് വര്‍ഷത്തില്‍ ശരാശരി 18 ദിവസം വരെ നീണ്ടുനിന്നിരുന്നു. ഒരിക്കല്‍പ്പോലും അധികമെത്തിയ വെള്ളം കൊണ്ടുപോവാന്‍ തമിഴ്‌നാടിനു കഴിഞ്ഞില്ല.
ഈ കാലയളവിലും അധികജലം കൊണ്ടുപോയി അണക്കെട്ടിനുണ്ടാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ തമിഴ്‌നാടിനു കഴിഞ്ഞിട്ടില്ല. 79നു ശേഷം വര്‍ഷത്തില്‍ ശരാശരി 8 ദിവസമാണ് ഇടുക്കിയിലേക്ക് നീരൊഴുകിയത്.
1896ല്‍ നിര്‍മിച്ച അണക്കെട്ട് 1909ല്‍ മണ്‍സൂണില്‍ അന്നത്തെ സംഭരണശേഷിയായ 152 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് വള്ളക്കടവ് മുതലുള്ള ജനവാസമേഖലയില്‍ ഭീതിവിതച്ചത്. 1909 മുതല്‍ 1911 വരെ തുടര്‍ച്ചയായി മൂന്നുവര്‍ഷം ജലനിരപ്പ് പരമാവധി സംഭരണശേഷിയും കവിഞ്ഞ് 154 അടി വരെ എത്തിയിരുന്നെന്ന് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭരണശേഷി കവിഞ്ഞുള്ള ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ അണക്കെട്ടിന്റെ വലതുഭാഗത്തായാണ് 144 അടി ഉയരത്തില്‍ സ്പില്‍വേ നിര്‍മിച്ചത്. വര്‍ഷപാതത്തില്‍ മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകിയെത്തുന്ന മലവെള്ളപ്പാച്ചിലിന്റെ ദുരിതംപേറിയ താഴ്‌വരവാസികളില്‍ നിന്നുയര്‍ന്ന പ്രതിഷേധവും അമര്‍ഷവുമാണ് 1911ല്‍ ബ്രിട്ടീഷ് ഭരണാധികാരികളെ സ്പില്‍വേയുടെ ഉയരം 144 അടിയില്‍ നിന്ന് ഇന്നത്തെ 136 അടിയിലേക്കു കുറച്ച് നിയന്ത്രണകവാടങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്.
സംഭരണശേഷിയും കവിഞ്ഞെത്തുന്ന വെള്ളം എത്രമാത്രം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കിക്കളയാമെന്ന നിഗമനം പിഴച്ചതാണ് അണക്കെട്ടിനെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പേ അപകടത്തിലെത്തിച്ചത്. 1909നും 1979നും ഇടയില്‍ 42 വര്‍ഷം താഴ്‌വരയില്‍ അശാന്തി വിതച്ച് മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകി. കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദേശപ്രകാരം ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയ 1979നു ശേഷം ഇന്നുവരെ 15 തവണയാണു പെരിയാറിലൂടെ മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം ഒഴുകിയത്.
ഇതിനിടെ എത്രയോ ഭൂകമ്പങ്ങള്‍ മേഖലയില്‍ സംഭവിച്ചു. ഈ കാലയളവിലും ജലനിരപ്പ് 152 അടി കവിഞ്ഞിരുന്നു. 1922, 1924 വര്‍ഷങ്ങളില്‍ ജലനിരപ്പ് 152 അടിക്ക് മുകളിലേക്കുയര്‍ന്നതായി തെളിയിക്കുന്ന രേഖകളുമുണ്ട്. 1979നു മുമ്പ് അണക്കെട്ടിന്റെ കവിഞ്ഞൊഴുക്ക് വര്‍ഷത്തില്‍ ശരാശരി 18 ദിവസം വരെ നീണ്ടുനിന്നിരുന്നു. ഒരിക്കല്‍പ്പോലും അധികമെത്തിയ വെള്ളം കൊണ്ടുപോവാന്‍ തമിഴ്‌നാടിനു കഴിഞ്ഞില്ല.
ഈ കാലയളവിലും അധികജലം കൊണ്ടുപോയി അണക്കെട്ടിനുണ്ടാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ തമിഴ്‌നാടിനു കഴിഞ്ഞിട്ടില്ല. 79നു ശേഷം വര്‍ഷത്തില്‍ ശരാശരി 8 ദിവസമാണ് ഇടുക്കിയിലേക്ക് നീരൊഴുകിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ