2013, ജൂലൈ 21, ഞായറാഴ്‌ച

ഒരു കൂലിക്കാരന്റെ രോദനം



നാട്ടിലെ അല്ലറ ചില്ലറ സാമൂഹിക പ്രവര്‍ത്തനം. പ്രാദേശിക കൂലി എഴുത്തുകാരന്‍...
നമ്മുടെ മുത്തശ്ശി പത്ര ഭാഷയില്‍ പറഞ്ഞാല്‍ വാര്‍ത്ത ശേഖരിക്കുന്ന ആള്‍. അതായിരുന്നു അവന്‍. മുഖം നോക്കാതെ അവന്‍ കലഹിച്ചു കൊണ്ടേയിരുന്നു. ഒത്തു തീര്‍പ്പ് അവനറിയില്ലായിരുന്നു. ദുരന്തങ്ങളില്‍ ചത്തുമലച്ചു കിടന്ന ജന്‍മങ്ങള്‍ക്കിടയിലൂടെ നിര്‍വികാരനായി അവന്‍ നടന്നു. ഒടുക്കത്തെ നടത്തം. എവിടെയോ എന്തൊക്കെയോ നേടണമെന്ന വാശിയോടെ. അവിടെ തുടങ്ങി അവന്റെ ദുര്‍ഗതി. അവന്‍ ഓടികൊണ്ടേയിരുന്നു. ഇപ്പോഴും ഓടി കൊണ്ടേയിരിക്കുന്നു. അടിമ മനോഭാവം അവന് ഇല്ലാതെ പോയതാണ് അവന്‍ ചെയ്ത വലിയ അപരാധം. അല്ലെങ്കില്‍ അവന്റെ പിഴ അവന്റെ പിഴ അവന്റെ വലിയ പിഴ. മുഖം നോക്കാതെ കലഹിക്കുന്നവന്‍. എന്തും വെട്ടിതുറന്നു പറയും. അവിടെയും വലിപ്പ ചെറുപ്പമില്ല. എപ്പോഴും കലഹിച്ചു കൊണ്ടേയിരുന്നു. ആ കലഹം തുടരുന്നു. സന്ധിയെന്നൊരു വാക്ക് അവന്റെ നിഘണ്ടുവിലില്ല. ഇനി ഉണ്ടാവുകയുമില്ല. ആരോടും ഏറ്റമുട്ടാനല്ല. ആരെയും കീഴടക്കാനുമല്ല. ആരെയും തോല്‍പ്പിക്കാനുമല്ല. പരാജിതനാവാതെ ജീവിത യാത്രയില്‍ പിടിച്ചു നില്‍ക്കാന്‍. ആത്മഹത്യ ചെയ്യാനാവില്ല. അത് ഭീരുവിന്റെ ലക്ഷണം. വീരനായി തന്നെ മരിക്കണം. അതെ മരണത്തിന്റെ കാലൊച്ച അടുത്തു വന്നു തുടങ്ങി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ