2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

18 ല്‍ വോട്ടവകാശം; ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ല്



സംസ്ഥാനത്ത് 18 വയസില്‍ വോട്ടവകാശം അനുവദിച്ചത് ടി എം ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ല്്. 1979 മാര്‍ച്ച് ഏഴിന് ജില്ലാഭരണ ബില്ലിന്‍മേലുള്ള ജേക്കബിന്റെ സുദീര്‍ഘമായ പ്രസംഗത്തിലും തുടര്‍ന്ന് അവതരിപ്പിച്ച ദേഭഗതികളുടെയും കൂടി ഫലമായാണ് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടവകാശം ലഭിച്ചത്. ജേക്കബിന്റെ ഭരണ പരിഷ്്കാരങ്ങളെല്ലാം തന്നെ പ്രതിപക്ഷമടക്കം എക്കാലത്തും വിവാദമാക്കിയിട്ടുണ്ട്. പക്ഷെ ജേക്കബ് കൊണ്ടു വരുന്നതിനെ പിന്നീട് പേര് മാറ്റി നടപ്പിലാക്കേണ്ടി വന്നുവെന്നത് ചരിത്രം. തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേഗം നല്‍കിയ ജേക്കബിന് ഇന്നത്തെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ എല്ലാം പ്രതിബന്ധങ്ങളെയും മറികടന്നാണ് ജേക്കബ് ഗാന്ധിജി സര്‍വകലാശാലയ്ക്ക് രൂപം നല്‍കിയത്. ഏറെ കോലാഹലം സൃഷ്്ടിച്ച പ്രീഡിഗ്രി ബോര്‍ഡ് തന്റെ കാലത്ത് നടപ്പാക്കാനായില്ലെങ്കിലും എതിര്‍ത്തവര്‍ തന്നെ പ്ലസ്ടൂവെന്ന പേരില്‍ നടപ്പാക്കിയതും ജേക്കബിന് മാത്രം അവകാശപ്പെട്ട ചരിത്രം. ഏത് വകുപ്പ് ലഭിച്ചാലും അതിലെല്ലാം തനതായ വ്യക്്തി മുദ്ര പതിപ്പിച്ചാണ് ജേക്കബ് വിടപറയുന്നത്. ജലവിഭവ മന്ത്രിയായിരിക്കേ ജലനയം
നടപ്പാക്കി. ജലധാരാ, മലയോര ജലസംഭരണ പദ്ധതികള്‍ നാടിന് നേട്ടങ്ങള്‍ നല്‍കിയവില്‍ ചിലത് മാത്രം. സാംസ്‌കാരിക രംഗത്തും മികച്ച പ്രകടനമാണ് അദേഹം കാഴ്ചവച്ചത്്. എഴുത്തച്ഛന്‍ പുരസ്‌കാരം, സ്വാതി പുരസ്‌ക്കാരം, ഫാല്‍ക്കെ അവാര്‍ഡ് മാതൃകയില്‍ ജെ.സി ദാനിയേല്‍ പുരസ്‌കാരം എന്നിവ ജേക്കബിന്റെ സൃഷ്്ടിയായിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് ആദ്യമായി സര്‍ക്കാര്‍ വക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതും ഫോക് ലോര്‍ അക്കാദമി സ്ഥാപിച്ചതും ജേക്കബിന്റെ ഭരണ നേട്ടങ്ങളില്‍ ചിലത് മാത്രമാണ്. ഒടുവില്‍ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു രൂപയ്ക്ക് അരി നല്‍കിയതും. അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതിയും ടി എം ജേക്കബിലെ ഭരണാധികാരിയുടെ ഇച്ചാശക്്തിയാണ് വെളിപ്പെടുത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ