2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ദീപാവലി ദിനത്തില്‍ മാതാവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ തൊഴുകൈയുമായി സംഗീത ചക്രവര്‍ത്തി


പതിവു തെറ്റാതെ ദീപാവലി ദിനത്തില്‍ മാതാവിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഇസൈ ജ്ഞാനി ഇളയരാജയെത്തി. മാതാവ് ചിന്നത്തായിയുടെ മരിക്കാത്ത ഓര്‍മകള്‍ക്കു മുമ്പില്‍ പുഷ്്പാര്‍ന നടത്തി പ്രാര്‍ഥിക്കാനാണ് സംഗീത ചക്രവര്‍ത്തി കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ ലോവര്‍ക്യാംപില്‍ എത്തിയത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ തേവാരത്തിനടുത്തുള്ള പണ്ണൈപ്പുറത്താണ് ഇളയരാജയുടെ ജന്മ ഗൃഹം. തര്‍ഷക തൊഴിലാളികളായിരുന്ന ഇളയരാജയുടെ മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം പണ്ണൈപ്പുറത്തായിരുന്നുവെങ്കിലും സംഗീതവുമായി ബന്ധപ്പെട്ട് പിന്നീട് ഇളയരാജ ചെന്നൈയിലെത്തി. സംഗീത സംവിധായകനെന്ന നിലയില്‍ തിരക്കിലായതോടെ മാതാവ് ചിന്നത്തായിയെയും ഇളയരാജ ചെന്നെയില്‍ കൊണ്ടുവന്നു. 1989 ല്‍ ചെന്നെയില്‍ വച്ച് രോഗം മൂര്‍ച്ഛിച്ച്് മാതാവ് ദീപാവലി ദിനത്തില്‍ മരണമടഞ്ഞത്. എന്നാല്‍ മാതാവ് പണിയെത്തു സമ്പാദിച്ച പണം കൊണ്ട് ലോവര്‍ക്യാംപില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ തീരത്തു വാങ്ങിയ സ്ഥലത്ത് ഇവരുടെ ആഗ്രഹപ്രകാരം ചെന്നെയില്‍ നിന്നും എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. പിന്നീട് എല്ലാ ദീപാവലി ദിനത്തിലും പതിവു തെറ്റിക്കാതെ ഇളയരാജ ലോവര്‍ക്യാമ്പിലെത്തി മാതാവിന്റെ ശവകുടീരത്തില്‍ പ്രത്യേക പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥിക്കും. അന്നേ ദിവസം മുഴുവന്‍ ഇളയരാജ മൗന വൃതത്തിലുമായിരിക്കും. വളരെയധികം ജോലിത്തിരക്കുണ്ടായിട്ടും ഇന്നലെയും മാതൃസ്‌നേഹമുള്ള ഇളയരാജ അമ്മയുടെ മരിക്കാത്ത ഓര്‍മ്മകളുമായി ഭാര്യയും, മകളും, ഭര്‍ത്താവും ബന്ധുക്കളുമൊത്താണ് എത്തിയത്. മക്കളായ കാര്‍ത്തിക് രാജയോടും, യുവന്‍ ശങ്കര്‍രാജയോടും ഒപ്പം എത്തുമെന്നറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഇവര്‍ പരിപാടി മാറ്റി വച്ചതിനാല്‍ ഇളയരാജ ബുധനാഴ്ച രാവിലെ 11 ഓടെയാണ് എത്തിയതെങ്കിലും മറ്റുള്ളവര്‍ ദിവസങ്ങശള്‍ക്കു മുമ്പു തന്നെ ഇവിടെയെത്തിയിരുന്നു. പ്രാര്‍ഥനയ്ക്കും മറ്റുമുള്ള ഒരുക്കങ്ങള്‍ നടത്തിയത് സഹോദരി പുത്രനും തമിഴിലെ പ്രമുഖ തിരക്കഥാകൃത്തായ കണ്‍മണി സുബ്ബുവായിരുന്നു. ഇളയരാജ എത്തുമെന്നറിഞ്ഞ് നിരവധി ആരാധകരാണ് ഇദ്ദേഹത്തെ നേരില്‍ കാണാന്‍ ലോവര്‍ക്യാംപിലെ വസതിയില്‍ എത്തിയത്. ഇവരില്‍ പലരും തങ്ങളുടെ കുഞ്ഞു മക്കള്‍ക്ക് ഇളയരാജയെ കൊണ്ടാണ് പേരിടീച്ചത്. ചിലര്‍ സംഗീത ലോകത്തെ ചക്രവര്‍ത്തിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും, ഓട്ടോ ഗ്രാഫ് വാങ്ങാനും മറന്നില്ല. മൗനവൃതത്തിലായിരുന്നെങ്കിലും ഇവിടെ എത്തിയ എല്ലാവര്‍ക്കും ഇളയരാജയുടെ സാന്നിധ്യം വാചാലമാക്കി. കൂടാതെ തന്നെക്കാണാന്‍ എത്തിയ ആരാധകര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്‍കിയാണ് എല്ലാവരെയും ഇളയരാജ യാത്രയാക്കിയത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ