2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

ജമാഅത്ത് ജില്ലാ നേതൃത്വത്തിന് ബന്ധമില്ലെന്ന് സോളിഡാരിറ്റി; പ്രതികരിക്കുന്നില്ലെന്ന് ജമാഅത്ത് ജില്ലാ നേതൃത്വം

സഫാ കോംപ്ലക്‌സില്‍ ഫാഷന്‍ കോഴ്‌സിന് അനുമതി

ജമാഅത്ത് ജില്ലാ നേതൃത്വത്തിന് ബന്ധമില്ലെന്ന് സോളിഡാരിറ്റി; പ്രതികരിക്കുന്നില്ലെന്ന് ജമാഅത്ത് ജില്ലാ നേതൃത്വം

കെട്ടിടത്തിന്റെ നടത്തിപ്പുകാര്‍ ശാന്തപുരം അല്‍ജാമിയ അല്‍ ഇസ്്‌ലാമിയാ യൂനിവേഴ്‌സിറ്റിയെന്ന്

ഫാഷന്‍ കോഴ്‌സ് തുടങ്ങാന്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയ സഫാ കോംപ്ലക്‌സുമായി ജമാഅത്തെ ഇസ്്‌ലാമി ജില്ലാ നേതൃത്വത്തിന് ബന്ധമില്ലെന്ന് സോളിഡാരിറ്റിയും. ഇതു സംബന്ധിച്ച് തല്‍ക്കാലം നിലപാട് വ്യക്്തമാക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്്‌ലാമി ജില്ലാ നേതൃത്വവും. ജമാഅത്തെ ഇസ്്‌ലാമിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന മന്ദിരത്തില്‍ പാരീസില്‍ നിന്നുള്ള ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്‌സ് നടത്താന്‍ മുറി വാടകക്ക് നല്‍കിയത് വിവാദമായതോടെയാണ് നേതൃത്വത്തിന് ബന്ധമില്ലെന്ന വാദവുമായി സോളിഡാരിറ്റി രംഗത്തെത്തിയത്. ശാന്തപുരം അല്‍ജാമിയ അല്‍ ഇസ്്‌ലാമിയാ യൂനിവേഴ്‌സിറ്റിയ്ക്കാണ് കെട്ടിടത്തിന്റെ ചുമതലയെന്നും. ഇവിടുത്തെ മാനേജരാണ് കെട്ടിടത്തിന്റെ ചുമതലക്കാരനെന്നും് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം തേജസിനോട് പറഞ്ഞു. എന്നാല്‍ ജമാഅത്തെ ഇസ്്‌ലാമി ജില്ലാ നേതൃത്വത്തിന് സഫാ കോംപ്ലക്‌സുമായുള്ള ബന്ധത്തെ കുറിച്ച് പ്രതികരിയ്ക്കാന്‍ ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബഷീര്‍ഫാറൂഖി തയ്യാറായില്ല. തങ്ങളുടെ അഭിപ്രായം പിന്നീട് പറയാമെന്ന് അദേഹം തേജസിനോട് പറഞ്ഞു. ഇതിനിടെ ഫാഷന്‍ കോഴ്‌സ് നടത്തിപ്പിന് കെട്ടിടം നല്‍കിയ സംഭവം വിവദമായതോടെ മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തിപ്പുകാരെ ഒഴിപ്പിക്കാനുള്ള നീക്കം ജമാഅത്ത് സംസ്ഥാന നേതൃത്വം ആരംഭിച്ചതായാണ് സൂചന. സഫാ കോംപ്ലക്‌സിന്റെ ചുമതലക്കാരനെ തെറ്റിധരിപ്പിച്ചാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് ജമാഅത്തെ ഇസ്്‌ലാമി നേതാക്കള്‍ പറയുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് നടത്താനെന്ന പേരില്‍ വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ ഫാഷന്‍ഷോ നടത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്്തമാക്കി. ഇതു കൊണ്ടു തന്നെ ഇവരുടെ കരാര്‍ റദ്ധാക്കി ഒഴിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഒരു വര്‍ഷത്തേയ്ക്കാണ് മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്ന പേരില്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്താന്‍ മുറി വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. സഫാ കോംപ്ലക്‌സില്‍ തുറന്ന ഓഫിസ് തുറന്ന് ഫാഷന്‍ഷോ നടത്താനുള്ള ശ്രമമാണ് നടത്തുന്നത്. അഡ്മിഷന് മുന്നോടിയായി 23ന് മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിട്ടുമുണ്ട്. ഇതില്‍ പങ്കെടുക്കാനുള്ള മല്‍സരാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഫാ കോംപ്ലക്‌സിലെ ഓഫിസില്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗന്ദര്യ മല്‍സരങ്ങള്‍ക്കെതിരേ നിലപാടെടുക്കാറുള്ള സംഘടനയുടെ കീഴിലുള്ള സ്വന്തം മന്ദിരത്തില്‍ ഇതിന് വേദിയാകുന്നതില്‍ ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു വിഭാഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. ഇതോടെയാണ് പ്രസ്ഥാനത്തിന് നാണകേട് ഉണ്ടാക്കുന്ന സംഭവത്തില്‍ നിന്നും തലയൂരാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടത്. പുതിയ വാടകക്കാരെ ഒഴിവാക്കി പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.


ഫാഷന്‍ ഷോ ഓഫിസ് പ്രവര്‍ത്തിക്കുന്ന സഫാ കോംപ്ലക്‌സിലേയ്ക്ക് മാര്‍ച്ച് നടത്തും: സോളിഡാരിറ്റി

 ഫാഷന്‍ ഷോയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സഫാ കോംപ്ലക്്‌സിലേയ്ക്കു വേണ്ടി വന്നാല്‍ മാര്‍ച്ച് നടത്തുമെന്ന് സോളിഡാരിറ്റി ജില്ലാ നേതൃത്വം പ്രഖ്യാപിച്ചു. സഫാ കോംപ്ലക്‌സില്‍ നിന്നും ഉടന്‍ തന്നെ മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിക്കാരെ ഒഴിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും. ഇതിന് കഴിയാതെ വന്നാല്‍ 23ന് ഫാഷന്‍ ഷോ നടക്കുന്ന ഹോട്ടലിലേയ്ക്കും ഓഫിസ് പ്രവര്‍ത്തിക്കുന്ന സഫാ കോംപ്ലക്്‌സിലേയ്ക്കും മാര്‍ച്ചും പ്രതിഷേധ പരിപാടികളും നടത്തുമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം തേജസിനോട് പറഞ്ഞു. സഫാ കോംപ്ലക്‌സിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ