അലി ചീഫ് വിപ്പാകും; പാര്‍ലിമെന്ററി കാര്യ വകുപ്പ് നിര്‍ത്തുന്നു
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മുസ്ലിം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയുണ്ടാകില്ല. പാര്‍ലിമെന്ററികാര്യ വകുപ്പു മന്ത്രിയായി ഇന്നലെ ലീഗ് നേതൃത്വം പ്രഖ്യാപിച്ച മഞ്ഞളാംകുഴി അലിയെ നിയമസഭയിലെ ഗവണ്‍മെന്റ് ചീഫ് വിപ്പ് ആക്കും. പാര്‍ലിമെന്ററകാര്യ വകുപ്പുതന്നെ നിര്‍ത്താനാണ് ആലോചന. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്കും. കാഞ്ഞിരപ്പള്ളിയില്‍ നിന്നു വിജയിച്ച പ്രൊഫ.എന്‍.ജയരാജിനെയാണ് ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.
അലി ഇന്നു സത്യപ്രതിജ്ഞ ചെയ്യില്ലെന്ന വെളിപ്പെടുത്തലോടെയാണ് ഇന്നലെ അദ്ദേഹത്തെക്കൂടി മന്ത്രിയായി പ്രഖ്യാപിച്ചത്. എം.കെ.മുനീര്‍, പി.കെ.അബ്ദുറബ്ബ്. വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നീ ലീഗ് മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഞ്ചാമത്തെ മന്ത്രിയെ പ്രഖ്യാപിക്കുക വഴി , മൂന്നാമത്തെ മന്ത്രിക്കു വേണ്ടിയുള്ള മാണി വിഭാഗത്തിന്റൈ അവകാശവാദം പൊളിക്കുകയാണ് ലീഗ് ചെയ്തത്. അലിക്കുവേണ്ടി കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്നുവെന്ന് വരുത്തുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച രാത്രി കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് നേതാക്കള്‍ക്ക് ഉമ്മന്‍ ചാണ്ടിതന്നെ നല്‍കിയ നിര്‍ദേശമാണ് ഇന്നലെ അവര്‍ നടപ്പാക്കിയതെന്നാണു സൂചന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനംകൊണ്് ഒതുങ്ങാത്ത മാണി വിഭാഗത്തെ വഴിക്കുകൊണ്ടുവരിക തന്നെയാണ് ഉന്നംവെച്ചത്. അലിയുടെ പേര് പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ സത്യപ്രതിജ്ഞയുടെ കാര്യം തീരുമാനിക്കുകയുളളുവന്ന് പറഞ്ഞത് കോട്ടയം ധാരണയുടെ ഭാഗമാണ്. ലീഗിന് അഞ്ചു കൊടുത്താന്‍ തങ്ങള്‍ക്ക് മൂന്നു വേണം എന്നാണ് മാണിയുടെ ആവശ്യം. രണ്ടു കൂട്ടരുടെയും ഡിമാന്‍ഡ് അംഗീകരിക്കുന്നില്ലെന്നും 20ല്‍ കൂടുതല്‍ മന്ത്രിമാര്‍ ഈ സര്‍ക്കാരില്‍ ഉണ്ടാകില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. വളഞ്ഞ വഴിയിലൂടെ അതു നടപ്പാക്കേണ്ടിവരുന്നുവെന്നു മാത്രം.
പാര്‍ലിമെന്ററി കാര്യ വകുപ്പ് ഇല്ലാതാക്കി ലീഗിന് ചീഫ് വിപ്പ് പദവി നല്‍കുമ്പോള്‍ മാണി വിഭാഗത്തിന്റെ അവകാശ വാദം ഇല്ലാതാകും. മഞ്ഞളാംകുഴി അലിയെ അനുനയിപ്പിക്കാന്‍ ലീഗിനും കഴിയും. വകുപ്പില്ലെങ്കിലും കാബിനറ്റ് റാങ്കാണ് ഗവണ്‍മെന്റ് ചീഫ് വിപ്പിന്റേത്. ഇനി അവശേഷിക്കുന്ന പ്രശ്‌നം മാണി വിഭാഗത്തില്‍ നിന്ന് മന്ത്രി സ്ഥാനം കിട്ടാതെ വരുന്ന പി.ി.ജോര്‍ജ്ജിന്റേതാണ്. അതാകട്ടെ കോണ്‍ഗ്രസിന്റെയോ ലീഗിന്റെയോ തലവേദനയല്ല താനും.
2001 വരെ കേരളത്തില്‍ പാര്‍ലിമെന്ററികാര്യ വകുപ്പ് ഉണ്ടായിരുന്നില്ല. പകരം ഗവണ്‍മെന്റ് ചീഫ് വിപ്പാണുണ്ടായിരുന്നത്. 2001-ലെ ആന്റണി സര്‍ക്കാരില്‍ എം.എം.ഹസനെ മന്ത്രിയാക്കാനാണ് പാര്‍ലിമെന്ററികാര്യ വകുപ്പ് രൂപീകരിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും അതു തുടരുകയും എം.വിജയകുമാറിന് നല്‍കുകയും ചെയ്‌തെന്നു മാത്രം.
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മുസ്ലിം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയുണ്ടാകില്ല. പാര്‍ലിമെന്ററികാര്യ വകുപ്പു മന്ത്രിയായി ഇന്നലെ ലീഗ് നേതൃത്വം പ്രഖ്യാപിച്ച മഞ്ഞളാംകുഴി അലിയെ നിയമസഭയിലെ ഗവണ്‍മെന്റ് ചീഫ് വിപ്പ് ആക്കും. പാര്‍ലിമെന്ററകാര്യ വകുപ്പുതന്നെ നിര്‍ത്താനാണ് ആലോചന. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്കും. കാഞ്ഞിരപ്പള്ളിയില്‍ നിന്നു വിജയിച്ച പ്രൊഫ.എന്‍.ജയരാജിനെയാണ് ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.
അലി ഇന്നു സത്യപ്രതിജ്ഞ ചെയ്യില്ലെന്ന വെളിപ്പെടുത്തലോടെയാണ് ഇന്നലെ അദ്ദേഹത്തെക്കൂടി മന്ത്രിയായി പ്രഖ്യാപിച്ചത്. എം.കെ.മുനീര്‍, പി.കെ.അബ്ദുറബ്ബ്. വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നീ ലീഗ് മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഞ്ചാമത്തെ മന്ത്രിയെ പ്രഖ്യാപിക്കുക വഴി , മൂന്നാമത്തെ മന്ത്രിക്കു വേണ്ടിയുള്ള മാണി വിഭാഗത്തിന്റൈ അവകാശവാദം പൊളിക്കുകയാണ് ലീഗ് ചെയ്തത്. അലിക്കുവേണ്ടി കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്നുവെന്ന് വരുത്തുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച രാത്രി കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് നേതാക്കള്‍ക്ക് ഉമ്മന്‍ ചാണ്ടിതന്നെ നല്‍കിയ നിര്‍ദേശമാണ് ഇന്നലെ അവര്‍ നടപ്പാക്കിയതെന്നാണു സൂചന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനംകൊണ്് ഒതുങ്ങാത്ത മാണി വിഭാഗത്തെ വഴിക്കുകൊണ്ടുവരിക തന്നെയാണ് ഉന്നംവെച്ചത്. അലിയുടെ പേര് പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ സത്യപ്രതിജ്ഞയുടെ കാര്യം തീരുമാനിക്കുകയുളളുവന്ന് പറഞ്ഞത് കോട്ടയം ധാരണയുടെ ഭാഗമാണ്. ലീഗിന് അഞ്ചു കൊടുത്താന്‍ തങ്ങള്‍ക്ക് മൂന്നു വേണം എന്നാണ് മാണിയുടെ ആവശ്യം. രണ്ടു കൂട്ടരുടെയും ഡിമാന്‍ഡ് അംഗീകരിക്കുന്നില്ലെന്നും 20ല്‍ കൂടുതല്‍ മന്ത്രിമാര്‍ ഈ സര്‍ക്കാരില്‍ ഉണ്ടാകില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. വളഞ്ഞ വഴിയിലൂടെ അതു നടപ്പാക്കേണ്ടിവരുന്നുവെന്നു മാത്രം.
പാര്‍ലിമെന്ററി കാര്യ വകുപ്പ് ഇല്ലാതാക്കി ലീഗിന് ചീഫ് വിപ്പ് പദവി നല്‍കുമ്പോള്‍ മാണി വിഭാഗത്തിന്റെ അവകാശ വാദം ഇല്ലാതാകും. മഞ്ഞളാംകുഴി അലിയെ അനുനയിപ്പിക്കാന്‍ ലീഗിനും കഴിയും. വകുപ്പില്ലെങ്കിലും കാബിനറ്റ് റാങ്കാണ് ഗവണ്‍മെന്റ് ചീഫ് വിപ്പിന്റേത്. ഇനി അവശേഷിക്കുന്ന പ്രശ്‌നം മാണി വിഭാഗത്തില്‍ നിന്ന് മന്ത്രി സ്ഥാനം കിട്ടാതെ വരുന്ന പി.ി.ജോര്‍ജ്ജിന്റേതാണ്. അതാകട്ടെ കോണ്‍ഗ്രസിന്റെയോ ലീഗിന്റെയോ തലവേദനയല്ല താനും.
2001 വരെ കേരളത്തില്‍ പാര്‍ലിമെന്ററികാര്യ വകുപ്പ് ഉണ്ടായിരുന്നില്ല. പകരം ഗവണ്‍മെന്റ് ചീഫ് വിപ്പാണുണ്ടായിരുന്നത്. 2001-ലെ ആന്റണി സര്‍ക്കാരില്‍ എം.എം.ഹസനെ മന്ത്രിയാക്കാനാണ് പാര്‍ലിമെന്ററികാര്യ വകുപ്പ് രൂപീകരിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും അതു തുടരുകയും എം.വിജയകുമാറിന് നല്‍കുകയും ചെയ്‌തെന്നു മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ