2011, മേയ് 30, തിങ്കളാഴ്‌ച

തമിഴ് കമിതാക്കളെ കാടിനുള്ളില്‍ കൊന്ന യുവാവ് അറസ്റ്റില്‍

തമിഴ്‌നാട്ടിലെ ചുരുളി വന മേഖലയില്‍ കമിതാക്കളെ കൊലപ്പെടുത്തിയ പ്രതിയെപൊലിസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ കമ്പം കെ.എം പെട്ടി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ദിവാകറിനെ(26)യാണ്  ഉത്തമപാളയം പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടൂര്‍ തങ്കനദിയുടെ മകനും കമ്പവര്‍ കോളജ് ബിരുദ വിദ്യാര്‍ഥിയുമായ എഴില്‍ മുതല്‍വന്‍(23), മുത്തുതേവന്‍പെട്ടി ഗണേശന്റെ മകള്‍ ആനമലയന്‍പെട്ടി അണ്ണാ കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ ബി.എഡ് വിദ്യാര്‍ഥിനി കസ്തൂരി(23) എന്നിവരെയാണ് പത്തു ദിവസം മുമ്പ് കേരളാ അതിര്‍ത്തിയിലെ തമിഴ്‌നാട് വനമേഖലയായ ചുരുളിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
സ്ഥിരം മദ്യപാനിയും കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്നിന് അടിമയുമാണ് ദിവാകര്‍. ചുരുളിയിലെ വെള്ളച്ചാട്ടത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ കൈലാസനാഥ ക്ഷേത്രത്തിനു സമീപത്തുള്ള പൂവെട്ടിക്കാട്ടില്‍ വച്ചായിരുന്നു കൊലപാതകം. സംഭവ ദിവസം എഴില്‍ മുതല്‍വന്‍, കസ്തൂരി ഇവരുടെ സുഹൃത്ത് രാജ്കുമാര്‍ ഇയാളുടെ കാമുകി എന്നിവരാണ് ചുരുളിയില്‍ എത്തിയത്്. വനത്തിനുള്ളില്‍ കമിതാക്കള്‍ സല്ലാപത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിക്കുമ്പോള്‍ ഇതുവഴി എത്തിയ ദിവാകര്‍ രാജ്്കുമാറിനേയും കാമുകിയേയും തേങ്ങയിടാന്‍ ഉപയോഗിക്കുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നു പണവും മൊബൈല്‍ ഫോണും കൈക്കലാക്കി. പിന്നീടിയാള്‍ ഒരു കിലോ മീറ്ററോളം അകലെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന എഴില്‍ മുതലവന്റെയും കസ്തൂരിയുടെയും സമീപത്തെത്തി പണവും ആഭരണങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കിയെങ്കിലും ആഭരണങ്ങള്‍ മുക്കുപണ്ഡമാണെന്ന് അറിയിക്കുകയായിരുന്നു. എഴിലിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ദിവാകര്‍ ആവശ്യപ്പെട്ടെങ്കിലും ഇതു കൊടുക്കാതിരുന്നതിനാല്‍ ഇരുവരും തമ്മില്‍ വാക്കേറ്റമായി. കൈവശമുണ്ടായിരുന്ന കത്തി വീശി ഭീഷണിപ്പെടുത്തിയപ്പോള്‍ എഴിലിന്റെ കഴുത്തിന് വെട്ടുകൊണ്ട് താഴെ വീഴുകയായിരുന്നത്രേ. എഴിലിന് വെട്ടേറ്റതോടെ കസ്തൂരി നിലവിളിച്ച് വനത്തിനുള്ളിലൂടെ ഓടി. ഇവര്‍ രക്ഷപ്പെട്ടാല്‍ താന്‍ പിടിക്കപ്പെടുമെന്നു മനസ്സിലായ ഇയാള്‍ ഓടിച്ചിട്ട് കസ്തൂരിയെ വെട്ടുകയായിരുന്നു. നിലത്തു വീണതോടെ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച് കസ്തൂരിയുടെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.  മരിച്ചെന്ന് ഉറപ്പുവന്നതിനുശേഷം കസ്തൂരിയുടെ വസ്ത്രങ്ങള്‍ വാക്കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റി മാനഭംഗപ്പെടുത്തിയെന്നും ദിവാകര്‍ പോലിസിനു മൊഴി നല്‍കി. പിന്നീടിയാള്‍ ചുരുളി വെള്ളച്ചാട്ടത്തിലെത്തി കുളിച്ച് വാക്കത്തി കഴുകി വൃത്തിയാക്കി മുങ്ങുകയായിരുന്നു. രാജ്കുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവാകറിനെ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇയാള്‍ വിഷം കഴിച്ച് ആത്്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.   ഉത്തമപാളയം ഡി.വൈ.എസ്.പി പാണ്ഡ്യരാജന്‍, ഇന്‍സ്‌പെക്ടര്‍ വിനോജി, എസ്.ഐ ജ്ഞാന ശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ