2011, മേയ് 23, തിങ്കളാഴ്‌ച

അരൂര്‍ സെക്‌സ് റാക്കറ്റ്; കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെ പോലിസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. അരൂര്‍ സൗത്ത് മണ്ഡലത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെയാണ് അരൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച രണ്ട് സ്ത്രീകളെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. അരൂര്‍ ചാലേച്ചിറ പ്രീതി(26) തൈക്കാട്ടുശേരി കോളുതറ സീനത്ത് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യാനായി രഹസ്യമായി പോലിസ് ക്‌സ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച സംഭവത്തില്‍ മുഖ്യ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് മട്ടാഞ്ചേരി സ്വദേശി ഖദീജയാണെന്ന് പോലിസ് പറയുന്നു. മറ്റൊരു പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട്് വടക്കന്‍പറവൂരില്‍ വച്ചു അറസ്റ്റിലായ ഇവരിപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ പീഡന റാക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയുവെന്നാണ് പോലിസ് നിലപാട്. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാനായി ഖദീജയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് പറഞ്ഞു. കേസിലെ മുഖ്യകണ്ണിയെന്നു സംശയിക്കുന്ന കോണ്‍ഗ്രസ് നേതാവിനെ വളരെ രഹസ്യമായാണ് പോലിസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇയാളെ വിട്ടയച്ചു. 10 ാം ക്ലാസ് തോറ്റ പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ എറണാകുളം, വൈറ്റില, ആലുവ എന്നിവിടങ്ങളിലെ ലോഡ്ജുകളിലും. വൈറ്റിലയിലെ ലക്ഷ്മി ഫഌറ്റിലും കെണ്ടു പോയി പലര്‍ക്കായി കാഴ്ചവച്ചയ്ക്കുകയായിരുന്നു. പീഡനത്തിന് സൗകര്യം ഒരുക്കി കൊടുത്ത വൈക്കം സ്വദേശി രശ്്മിയും. കുട്ടിയെ പീഡിപ്പിച്ച മൂന്ന് പുരുഷന്‍മാരും ഇനിയും പിടിയിലാകാനുണ്ട്. ഇതിനിടെ കോണ്‍ഗ്രസ് നേതാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പണവും സ്വാധീനവുമുള്ള നേതാവിനെ രക്ഷപ്പെടുത്താന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ചരടു വലികള്‍ നടത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റ് ഉപയോഗിക്കുന്നതായി ലീഗല്‍ സര്‍വ്വീസ് സെസൈറ്റി ചേര്‍ത്തല ഡിവൈ.എസ്.പിയ്്ക്ക് കൈമാറിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധനകള്‍ നടത്തിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ