പതിമൂന്നാം നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയനെ തെരഞ്ഞെടുത്തു. ഇന്നു രാവിലെ നിയമസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എ കെ ബാലനെയാണ് കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന് 73 വോട്ടുകളും ബാലന് 68 വോട്ടുകളും ലഭിച്ചു. ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നിര്‍ണായക കടമ്പ അപടകമില്ലാതെ കടന്നു.
പുതിയ സ്പീക്കറെ നിയമസഭയിലെ കീഴ്‌വഴക്കം അനുസരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് അധ്യക്ഷ പദവിയിലേക്ക് ആനയിച്ചു. നിഷ്പക്ഷമായും എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ കടുകിട തെറ്റാതെ സംരക്ഷിച്ചുകൊണ്ട് സഭാധ്യക്ഷന്റെ ചുമതലകള്‍ നിര്‍വഹിക്കുമെന്ന് കാര്‍ത്തികേയന്‍ പിന്നീട് വ്യക്തമാക്കി.
കെ സി ജോസഫ് ആയിരുന്നു കാര്‍ത്തികേയന്റെ പോളിംഗ് ഏജന്റ്. വി ശിവന്‍കുട്ടിയാണ് വോട്ടെണ്ണലില്‍ എ കെ ബലനെ പ്രതിനിധീകരിച്ചത്. വോട്ടെണ്ണല്‍ കഴിഞ്ഞ് പ്രോ ടേം സ്പീക്കര്‍ എന്‍. ശക്തനാണ് ഫലം പ്രഖ്യാപിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ ചുമതല കഴിഞ്ഞു. സഭയുടെ ആദ്യ സമ്മേശളനം പിരിയുകയും ചെയ്തു.
പ്രോ ടേം സ്പീക്കറും വോട്ടുചെയ്തു. ഫലപ്രഖ്യാപനത്തിനു ശേഷം സിപിഎം നിയമസഭാ കക്ഷി ഉപനോതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇതിനെ വിമര്‍ശിച്ചു. തുല്യനില വന്നാലല്ലാതെ പ്രോ ടേം സ്പീക്കര്‍ വോട്ടു ചെയ്യാന്‍ പാടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു ചെയ്തത് ഭരണ ഘടനാ ലംഘനമാണെന്നും കോടിയേരി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ