2011, ജൂൺ 14, ചൊവ്വാഴ്ച

മൂന്നാറില്‍ കേരളത്തിന്‌ പുറത്ത്‌ നിന്നുള്ള ഭൂമാഫിയയും

 മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ക്ക്‌ പിന്നില്‍ സംസ്ഥാനത്തിന്‌ പുറത്തു നിന്നുള്ള ഭൂമാഫിയയും ഉണ്ടെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. മൂന്നാര്‍ കൈയേറ്റത്തെ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ നേരിടും. ഭൂമാഫിയക്കെതിരേ സര്‍ക്കാര്‍ വിട്ട്‌ വീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കും. മൂന്നാറില്‍ ടാറ്റയ്‌ക്കുള്ള ഭൂമി സര്‍ക്കാര്‍ അളന്നുകൊണ്ടിരിക്കുകയാണ്‌. ഇത്‌ തീരുന്ന മുറയ്‌ക്ക്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കൈയേറ്റ പ്രദേശത്തേക്ക്‌ പഞ്ചായത്ത്‌ 20 ലക്ഷം രൂപ മുടക്കി റോഡ്‌ നിര്‍മ്മിച്ചത്‌ കണ്ടെത്തി. ആനയിറങ്കലില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട്‌. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ കൂടുതല്‍ ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ