മൊബൈല്‍ ഫോണുകള്‍ ആരോഗ്യത്തിന് ഹാനികരമാണോ? ദീര്‍ഘനേരം ഫോണ്‍ വിളിക്കുന്നത് കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കു കാരണമാകുമോ? ലോകം മുഴുവന്‍ ഇതുവരെ ചോദിച്ചുകൊണ്ടിരുന്ന ചോദ്യത്തിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഒടുവില്‍ ഔദ്യോഗിക വിശദീകരണം നല്‌കി. മൊബൈല്‍ ഫോണ്‍ ഉപയോഗം കാന്‍സറിനു കാരണമാകുമെന്നുതന്നെയാണ് ഡബ്ല്യൂഎച്ച്‌ഒയുടെ വിശദീകരണം. ദിവസം അരമണിക്കൂര്‍ വീതം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബ്രയിന്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നാണ് വിശദീകരണം.
പത്തുവര്‍ഷം തുടര്‍ച്ചയായി അര മണിക്കൂര്‍ എങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഗ്ലിയോമ എന്ന തരം ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകാമെന്നാണ് ഗവേഷരുടെ വിലയിരുത്തല്‍. ചെവിയിലേയ്‌ക്ക് മൊബൈല്‍ അമര്‍ത്തിപ്പിടിച്ച് സംസാരിക്കുന്നത് തലച്ചോറിന് ദോഷകരമാണെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ റേഡിയേഷന്‍ വിദഗ്‌ധനായി പ്രഫശര്‍ ഡെന്നിസ് ഹെന്‍ഷോ വിലയിരുത്തുന്നു. ചെവിയില്‍നിന്ന് തലച്ചോറിലേയ്‌ക്ക് ശബ്ദത്തെക്കുറിച്ച് സൂചനകള്‍ നല്‌കുന്ന നേര്‍വുകളില്‍ കാന്‍സറിനു കാരണമല്ലാത്ത മുഴകള്‍ ഉണ്ടാകാന്‍ മൊബൈല്‍ ഉപയോഗം കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ വികിരണങ്ങളില്‍നിന്ന് ഒഴിവാകാന്‍ ഹാന്‍ഡ്‌സ്‌ഫ്രീ കിറ്റുകള്‍ ഉപയോഗിക്കണമെന്നും ടെക്‌സ്‌റ്റ് മെസേജുകള്‍ കൂടുതലായി ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു.
ബ്രിട്ടനില്‍ മാത്രം 70 മില്യണ്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. അതായത് ബ്രിട്ടനിലുള്ളവര്‍ക്കെല്ലാം ഒന്നില്‍ കൂടുതല്‍ ഫോണ്‍ കൈവശമുണ്ട്. ലോകമെങ്ങുമായി അഞ്ചു ബില്യണ്‍ മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. മൊബൈലിന്റെ ഉപയോഗം മൂലം കനത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ഡയറക്ടര്‍ ഡോ. ക്രിസ്‌റ്റഫര്‍ വൈല്‍ഡ് പറഞ്ഞു. ദീര്‍ഘനാളത്തേയ്‌ക്ക് വളരെയധികം സമയം മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്.
ഇത്തരം ഗവേഷണങ്ങളുടെ ഫലം അറിയുന്നതുവരെ ഉചിതമായ രീതിയില്‍ മൊബൈല്‍ ഉപയോഗത്തിന്റെ ദോഷങ്ങള്‍ അകറ്റാന്‍ തയാറാകണമെന്നും വൈല്‍ഡ് ആവശ്യപ്പെട്ടു. 14 രാജ്യങ്ങളില്‍നിന്നുള്ള 21 ശാസ്‌ത്രജ്ഞന്മാരാണ് മൊബൈല്‍ ഫോണിന്റെ ദോഷങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്‌ക്കു വേണ്ടി ഗവേഷണം നടത്തുന്നത്. കാന്‍സറിനു കാരണമാകാന്‍ മൊബൈല്‍ ഉപയോഗം വഴിതെളിക്കുമെന്നു തന്നെ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പുകവലി, ആസ്‌ബസ്റ്റോസ്, സണ്‍ബെഡ്‌സ് എന്നിവ കാന്‍സറിനു കാരണമായേക്കുമെന്നു ഡബ്ല്യൂഎച്ച്‌ഒ മുന്നറിയിപ്പു നല്‌കുന്നുണ്ട്.
കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം തലയോടിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് ഇപ്പോള്‍ത്തന്നെ ആശങ്കയുണ്ട്. തലയോടുകളുടെ കനം കുറയുന്നതിനും ഇത് കാരണമായേക്കാമെന്നാണ് സൂചനകള്‍. എന്നാല്‍ മൊബൈലിന്റെ സുരക്ഷയ്‌ക്കായുള്ള എല്ലാ കാര്യങ്ങളും ചെയ്യാറുണ്ടെന്ന് മൊബൈല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ കുക്ക് പറഞ്ഞു. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്‌റ്റി എക്‌സ്‌പോഷര്‍ ഗൈഡ്‌ലൈന്‍സ് അനുശാസിക്കുന്ന കാര്യങ്ങളെല്ലാം പാലിക്കാറുണ്ട്. നിലവിലുളള ഗവേഷണങ്ങളെ അസോസിയേഷന്‍ പിന്തുണയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുവരെ മൊബൈല്‍ മൂലം കാന്‍സര്‍ വരുമെന്ന് അസന്നിഗ്‌ധമായി തെളിഞ്ഞിട്ടില്ലെന്നും മൊബൈല്‍ രംഗത്തുള്ളവര്‍ പറയുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പുതിയ കണ്ടെത്തലിന്റെ പേരില്‍ അമിത ഭയത്തിന്റെ ആവശ്യമില്ലെന് കാന്‍സര്‍ റിസര്‍ച്ച് യുകെ പറഞ്ഞു. അടുത്ത കാലങ്ങളില്‍ ബ്രെയിന്‍ കാന്‍സറിന്റെ നിരക്ക് അപകടകരമാം വിധം ഉയര്‍ന്നിട്ടില്ലെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ തലവന്‍ എഡ് യംഗ് പറഞ്ഞു. 1980 -കള്‍ക്കു ശേഷം മൊബൈലിന്റെ എണ്ണം അത്യധികമായി വര്‍ദ്ധിച്ചതിനു സമാനമായി രോഗം വര്‍ദ്ധിച്ചിട്ടില്ല. മറ്റു പല കാരണങ്ങളും മൊബൈല്‍ ഉപയോഗം പോലെ തന്നെ ബ്രെയിന്‍ ട്യൂമറിനു കാരണമാകാം എന്നതുകൊണ്ട് അത്യധികമായി ഇക്കാര്യത്തെ ഭയക്കേണ്ടതില്ല. എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ് മൊബൈല്‍ ഫോണ്‍ എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും യംഗ് പറഞ്ഞു.
കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം വേണം. അത്യാവശ്യ കാര്യത്തിനു മാത്രം അവര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ മതിയാകും. രണ്ടായിരത്തില്‍ ഗവണ്‍മെന്റിന്റെ ചീഫ് സയന്റിഫിക് അഡൈ്വസറായിരുന്ന സര്‍ വില്യം സ്‌റ്റുവാര്‍ഡ് എട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് വിലക്കിയിരുന്നു. 2006-ല്‍ ഗ്ലിയോമയ്‌ക്ക് മൊബൈലിന്റെ ഉപയോഗം കാരണമാകാമെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും സാധാരണമായ ബ്രെയിന്‍ കാന്‍സറാണ് ഗ്ലിയോമ. രണ്ടുവര്‍ഷം മുമ്പ് സ്വീഡനില്‍ നടത്തിയ പഠനത്തില്‍ കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ഗ്ലിയോമ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
പത്തുവര്‍ഷം തുടര്‍ച്ചയായി അര മണിക്കൂര്‍ എങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഗ്ലിയോമ എന്ന തരം ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകാമെന്നാണ് ഗവേഷരുടെ വിലയിരുത്തല്‍. ചെവിയിലേയ്‌ക്ക് മൊബൈല്‍ അമര്‍ത്തിപ്പിടിച്ച് സംസാരിക്കുന്നത് തലച്ചോറിന് ദോഷകരമാണെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ റേഡിയേഷന്‍ വിദഗ്‌ധനായി പ്രഫശര്‍ ഡെന്നിസ് ഹെന്‍ഷോ വിലയിരുത്തുന്നു. ചെവിയില്‍നിന്ന് തലച്ചോറിലേയ്‌ക്ക് ശബ്ദത്തെക്കുറിച്ച് സൂചനകള്‍ നല്‌കുന്ന നേര്‍വുകളില്‍ കാന്‍സറിനു കാരണമല്ലാത്ത മുഴകള്‍ ഉണ്ടാകാന്‍ മൊബൈല്‍ ഉപയോഗം കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ വികിരണങ്ങളില്‍നിന്ന് ഒഴിവാകാന്‍ ഹാന്‍ഡ്‌സ്‌ഫ്രീ കിറ്റുകള്‍ ഉപയോഗിക്കണമെന്നും ടെക്‌സ്‌റ്റ് മെസേജുകള്‍ കൂടുതലായി ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു.
ബ്രിട്ടനില്‍ മാത്രം 70 മില്യണ്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. അതായത് ബ്രിട്ടനിലുള്ളവര്‍ക്കെല്ലാം ഒന്നില്‍ കൂടുതല്‍ ഫോണ്‍ കൈവശമുണ്ട്. ലോകമെങ്ങുമായി അഞ്ചു ബില്യണ്‍ മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. മൊബൈലിന്റെ ഉപയോഗം മൂലം കനത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ഡയറക്ടര്‍ ഡോ. ക്രിസ്‌റ്റഫര്‍ വൈല്‍ഡ് പറഞ്ഞു. ദീര്‍ഘനാളത്തേയ്‌ക്ക് വളരെയധികം സമയം മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്.
ഇത്തരം ഗവേഷണങ്ങളുടെ ഫലം അറിയുന്നതുവരെ ഉചിതമായ രീതിയില്‍ മൊബൈല്‍ ഉപയോഗത്തിന്റെ ദോഷങ്ങള്‍ അകറ്റാന്‍ തയാറാകണമെന്നും വൈല്‍ഡ് ആവശ്യപ്പെട്ടു. 14 രാജ്യങ്ങളില്‍നിന്നുള്ള 21 ശാസ്‌ത്രജ്ഞന്മാരാണ് മൊബൈല്‍ ഫോണിന്റെ ദോഷങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്‌ക്കു വേണ്ടി ഗവേഷണം നടത്തുന്നത്. കാന്‍സറിനു കാരണമാകാന്‍ മൊബൈല്‍ ഉപയോഗം വഴിതെളിക്കുമെന്നു തന്നെ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പുകവലി, ആസ്‌ബസ്റ്റോസ്, സണ്‍ബെഡ്‌സ് എന്നിവ കാന്‍സറിനു കാരണമായേക്കുമെന്നു ഡബ്ല്യൂഎച്ച്‌ഒ മുന്നറിയിപ്പു നല്‌കുന്നുണ്ട്.
കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം തലയോടിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് ഇപ്പോള്‍ത്തന്നെ ആശങ്കയുണ്ട്. തലയോടുകളുടെ കനം കുറയുന്നതിനും ഇത് കാരണമായേക്കാമെന്നാണ് സൂചനകള്‍. എന്നാല്‍ മൊബൈലിന്റെ സുരക്ഷയ്‌ക്കായുള്ള എല്ലാ കാര്യങ്ങളും ചെയ്യാറുണ്ടെന്ന് മൊബൈല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ കുക്ക് പറഞ്ഞു. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്‌റ്റി എക്‌സ്‌പോഷര്‍ ഗൈഡ്‌ലൈന്‍സ് അനുശാസിക്കുന്ന കാര്യങ്ങളെല്ലാം പാലിക്കാറുണ്ട്. നിലവിലുളള ഗവേഷണങ്ങളെ അസോസിയേഷന്‍ പിന്തുണയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുവരെ മൊബൈല്‍ മൂലം കാന്‍സര്‍ വരുമെന്ന് അസന്നിഗ്‌ധമായി തെളിഞ്ഞിട്ടില്ലെന്നും മൊബൈല്‍ രംഗത്തുള്ളവര്‍ പറയുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പുതിയ കണ്ടെത്തലിന്റെ പേരില്‍ അമിത ഭയത്തിന്റെ ആവശ്യമില്ലെന് കാന്‍സര്‍ റിസര്‍ച്ച് യുകെ പറഞ്ഞു. അടുത്ത കാലങ്ങളില്‍ ബ്രെയിന്‍ കാന്‍സറിന്റെ നിരക്ക് അപകടകരമാം വിധം ഉയര്‍ന്നിട്ടില്ലെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ തലവന്‍ എഡ് യംഗ് പറഞ്ഞു. 1980 -കള്‍ക്കു ശേഷം മൊബൈലിന്റെ എണ്ണം അത്യധികമായി വര്‍ദ്ധിച്ചതിനു സമാനമായി രോഗം വര്‍ദ്ധിച്ചിട്ടില്ല. മറ്റു പല കാരണങ്ങളും മൊബൈല്‍ ഉപയോഗം പോലെ തന്നെ ബ്രെയിന്‍ ട്യൂമറിനു കാരണമാകാം എന്നതുകൊണ്ട് അത്യധികമായി ഇക്കാര്യത്തെ ഭയക്കേണ്ടതില്ല. എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ് മൊബൈല്‍ ഫോണ്‍ എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും യംഗ് പറഞ്ഞു.
കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം വേണം. അത്യാവശ്യ കാര്യത്തിനു മാത്രം അവര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ മതിയാകും. രണ്ടായിരത്തില്‍ ഗവണ്‍മെന്റിന്റെ ചീഫ് സയന്റിഫിക് അഡൈ്വസറായിരുന്ന സര്‍ വില്യം സ്‌റ്റുവാര്‍ഡ് എട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് വിലക്കിയിരുന്നു. 2006-ല്‍ ഗ്ലിയോമയ്‌ക്ക് മൊബൈലിന്റെ ഉപയോഗം കാരണമാകാമെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും സാധാരണമായ ബ്രെയിന്‍ കാന്‍സറാണ് ഗ്ലിയോമ. രണ്ടുവര്‍ഷം മുമ്പ് സ്വീഡനില്‍ നടത്തിയ പഠനത്തില്‍ കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ഗ്ലിയോമ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ