2011, മേയ് 31, ചൊവ്വാഴ്ച

തകഴിയുടെ ഭാര്യ കാത്ത വിടവാങ്ങി

തകഴിയുടെ ഭാര്യ കാത്ത അന്തരിച്ചു . 91 വയസ്സായിരുന്നു . തിരുവല്ലയിലയിരുന്നു അന്ത്യം .


ഓര്‍മകള്‍ മേയുന്ന വിദ്യാലയ മുറ്റത്ത്‌ തിരികെ എത്തുവാന്‍ മോഹം ...

  മഴയുടെ അകമ്പടിയുമായി വീണ്ടുമൊരു അധ്യയന  വര്ഷം കൂടി പിറന്നു... അറിവിന്റ്റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ കുരുന്നുകള്‍ കലാലയ മുറ്റത്തെത്തി.  ആദ്യദിനം   ചിലര്‍ക്ക് സ്കൂള്‍  പുതിയ ലോകം തുറന്നപ്പോള്‍ കുരുന്നു പഠിതാക്കളില്‍ ചിലര്‍ വാവിട്ടു കരഞ്ഞു. മധുരവും കളിപ്പാട്ടങ്ങളും സമ്മാന പൊതികളും നല്‍കിയാണ്‌ പ്രവേശനോല്സവതിന്റ്റെ നാളില്‍ കുട്ടികളെ വരവേറ്റത്. 

  28 വര്‍ഷങ്ങള്‍ക്കു പിന്നോട്ട് മനസുപായുകയാണ് . ഇതുപോലെ ഒരു ജൂണ്‍ 1. 3 കിലോമീറ്റര്‍ അകലെ വണ്ടിപെരിയാര്‍ എല്‍ പി സ്കൂള്‍ . കൂട്ടുകാരോടൊത് ഞാനും സ്കൂള്‍ ന്റെ പടികടന്നെത്തിയ ദിനം . അന്നിതുപോലെ വര്‍ണാഭമായ പ്രവെശനോല്സവങ്ങളില്ല. ഒരുകയ്യില്‍ സ്ലൈറ്റും പോക്കറ്റില്‍ കല്ലുപെന്കിലുമായി അറിവിന്റ്റെ ആദ്യാക്ഷരം കുറിക്കാനായി ഒന്നാം ക്ലാസ്സില്‍ ഞാനും എത്തി.    

  പച്ചപട്ടു വിരിച്ച തെയില  കാടുകള്‍ അതിരിടുന്ന കുന്നിന്ചെരുവിലെ സ്കൂള്‍ . സ്കൂള്‍ ന്റ്റെ പടിച്ചവിട്ടും മുമ്പേ മാതൃഭാഷയുടെ ആദ്യാക്ഷരങ്ങള്‍ എന്നിക്ക് പകര്‍ന്നു കിട്ടിയിരുന്നു. എന്റ്റെ ആദ്യ ഗുരു .കുസുമം ടീച്ചര്‍ . പ്രിയപെട്ടെ ടീച്ചര്‍ പകര്‍ന്നു തന്ന അറിവിന്റ്റെ ആദ്യാക്ഷരം ഇന്ന് എന്റ്റെ ജീവിത മാര്‍ഗമായി മാറി. എല്‍ പി സ്കൂളില്‍ എനിക്ക് അറിവിന്റ്റെ പുത്തന്‍ ലോകങ്ങള്‍ പകര്‍ന്നു തന്ന കരീം സര്‍ , ഓമന ടീച്ചര്‍ . നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ സ്കൂള്‍ അസംബ്ലിയില്‍ ദേശ സ്നേഹം ഉറപ്പിച്ചു നിര്‍ത്താന്‍ പ്രതിക്ഞ്ഞ ചൊല്ലുന്ന ചുമതല എന്നെ ഏല്പ്പിച്ച കരീം സര്‍.

യു പി സ്കൂളില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്നു നല്‍കിയ തങ്കപ്പന്‍ സര്‍, വിജയന്‍ സര്‍ , ഇവടെ നിന്നും 8 ക്ലാസിന്റ്റെ പടിവതില്കള്‍ എത്തിയപ്പോള്‍ കൈപിടിച്ചുയര്തിയ അധ്യാപകര്‍. പ്രിയപ്പെട്ട മലയാളം ടീച്ചര്‍ തുളസി. കൈ അക്ഷരവും വായനയും ഒപ്പം പഠനവും പ്രോത്സാഹിപ്പിച്ച ഞങ്ങളുടെ പ്രിയപ്പെട്ട തുളസി ടീച്ചര്‍. ചരിത്രം പഠിപ്പിച്ച മാത്യു സര്‍. അധ്യാപകരുടെ പട്ടിക നീളുന്നു. സൈക്കിള്‍ ചവിട്ടി പ്രഭാതത്തില്‍ പത്രവിതരണം കഴിഞ്ഞു എന്നും സ്കൂളില്‍ വൈകി എത്തുന്ന എന്നെ ഒരിക്കല്‍ പോലും ക്ലാസിനു പുറത്തു നിര്തത്തെ ഹാജര്‍ നല്‍കുന്ന ക്ലാസ്സ്‌ ടീച്ചര്‍ പൊന്നമ്മ ടീച്ചര്‍ . 
 എന്റ്റെ പ്രിയപ്പെട്ട കൂട്ടുകാര്‍. എല്ലാവരും ഈ ദിനത്തില്‍ മനസിലൂടെ നല്ല ഓര്‍മകള്‍ സമ്മാനിച്ച്‌ കടന്നു പോകുകയാണ്.
ഇനി ഒരിക്കലും എന്റ്റെ ബാല്യത്തെ എനിക്ക് തിരിച്ചു പിടിക്കാനാവില്ല . എവിടെയൊക്കയോ ജീവിതത്തിന്റ്റെ വിജയ പീടങ്ങള്‍ കയറി പോയ സഹപാടികളെയും. പ്രിയപ്പെട്ട അധ്യാപകരെ . പ്രിയപ്പെട്ട കൂട്ടുകാരെ എന്റ്റെ ഓര്‍മകളില്‍ നിങ്ങള്‍ ജീവിക്കുന്നു . ഒരിക്കലെങ്ങിലും ഇനിയും കാണാമെന്ന പ്രതീക്ഷയില്‍ .

യുവതിക്കു നേരേ ട്രെയിനില്‍ നഗ്നത പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

ട്രെയിനില്‍ യുവതിക്ക് നേരെ വസ്ത്രം മാറ്റിക്കാണിച്ച യുവാവ് അറസ്റ്റില്‍ ഇന്നു രാവിലെയാണു സംഭവം. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി 47കാരനായ നിസാറിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് വടക്കാഞ്ചേരി സ്‌റ്റേഷന്‍ കഴിഞ്ഞ് തൃശൂര്‍ എത്താറായപ്പോഴാണ് ഇയാള്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് യുവതി ടിടിഇയോട് പരാതി പറയുകയായിരുന്നു. വിവരം കിട്ടിയതിനെ തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. ഗള്‍ഫില്‍ ജോലിയുള്ള നിസാര്‍ കോഴിക്കോട് സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. താന്‍ ബാത്ത്‌റൂമില്‍ പോയി വരുമ്പോള്‍ സംഭവിച്ചതാണെന്നാണ് ഇയാളുടെ വിശദീകരണം



2011, മേയ് 30, തിങ്കളാഴ്‌ച

മലയാളത്തിന്റെ കഥാകാരി മന്മാരഞ്ഞിട്ടു ഇന്നേക്ക് രണ്ടുവര്‍ഷം



ÎÜÏÞ{Jßæa ÕßÖbµÅÞµÞøß µÎÜÞØáø‡ ÎùEßGí §Kí øIáÕV×¢. ÕV×¢ øIá ÉßKß¿áçOÞÝᢠ¥ÕV ¥ÕçÖ×ßMß‚ ÎìÜßµÎÞÏ ºßLµ{ᢠ¦ÖÏB{ᢠ§KᢠآÕÞÆBZAí ÕÝßÎøáKÞµáKá. ÎÜÏÞ{ µÅÞØÞÙßÄcJßæa Õß{AáÎÞ¿B{ÞÏ ¦ µÅµ{ßW ÈßKí æÕ{ß‚¢ ÕKáæµÞçIÏßøßAáKá. 

ÎÈ£ØÞfß ÖøßæÏKí ÉùÏáKÄí ¥ÈáØøß‚ µÎÜ ÕcµíÄß¼àÕßÄJßÜᢠ¦ ØÄcØtÄ Äá¿VKá. ºwÈÎøB{ßW ¥ÕV §BæÈ ®ÝáÄß _ ¦Õß ÄGßÏ ºßÜïáµZ çÉÞæÜÏÞÏßAÝßEßøßAáKá µHàV µÜAßÏ ®æa µHáµZ.

Éçf ÕcÕØíÅßÄßÏáæ¿ µÞÉ¿c¢ µÜAßÏ µHáæµÞIí çÈÞAßÏÕVAí ¦ÕßÄGßÏ ºßÜïßÜâæ¿ ÎÞdÄæÎ ÎÞÇÕßAáGßæÏ µÞÃÞÈÞÏáUâ ®KÄᢠÕÞØíÄÕ¢. øIáÕV×¢ ÎáOí ÄßøáÕÈLÉáø¢ ÉÞ{Ï¢ ¼á¢¦ ÎØí¼ßÆí µÌVØíÅÞÈæJ ¦ù¿ßÎHßW ÖÞLÎÞÏß ¥ÜßEá çºVæKCßÜᢠ¦ ¼àÕßÄ¢ ØíçÈÙßAÞÈᢠØíçÈÙßAæM¿ÞÈᢠÎÞdÄÎáUÄÞÏßøáKáæÕKÄí, Éçf, ºßÜæøCßÜᢠÄßøß‚ùßÏáKá.

സര്‍ക്കാരിനെ നയിക്കുന്നത് ബാഹ്യശക്തികളെന്നു തെളിഞ്ഞു

ആലപ്പുഴ: മന്ത്രിമാരെയും വകുപ്പുകളും സ്വയം പ്രഖ്യാപിച്ച മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ നടപടി ഭരണ ഘടന ലംഘനമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എം ആലപ്പുഴ ഏരിയാ കമ്മിറ്റി നടത്തിയ നയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മന്ത്രിസഭയെ ബാഹ്യശക്തികളാണ് നയിക്കുന്നതെന്നതിന് തെളിവാണ് പാണക്കാട് തങ്ങള്‍ നടത്തിയ ഭരണഘടന ലഘനം. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നതിന് പകരം തങ്ങളാണ് തീരുമാനിച്ചത്. തങ്ങള്‍ ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയതിനെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതികരിക്കാന്‍ തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു. ഭരണം നടത്തുന്നത് പാണക്കാട് തങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ യു.ഡി.എഫ് യോഗത്തില്‍ സ്പീക്കറെ മാത്രം തീരുമാനിച്ചത് കെ എം മാണിയെ ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് പറ്റിക്കുന്നതിന്റെ തെളിവാണ്. 21 ാം മത്തെ മന്ത്രിയെയും ലീഗ് തന്നെയെടുക്കും. ഇതു കൊണ്ടാണ് ഈ വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യാതിരുന്നതെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ പലനേതാക്കള്‍ക്കും മന്ത്രി സ്ഥാനം ലഭിയ്ക്കാതെ പോയത് അവരുടെ സമുദായം ആവശ്യപ്പെടാത്തതിനാലാണെന്നും. കോഴിക്ക് ഒരു മന്ത്രി കോഴിമുട്ടയ്ക്ക് മറ്റൊരു മന്ത്രി എന്നതാണ് യു.ഡി.എഫ് മന്ത്രിസഭയുടെ സ്ഥിതിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ദേശീയ ഗെയിംസിലെ സുവര്‍ണതാരത്തിനു നനയാതെ കിടക്കാന്‍ ഒരു കൂര വേണം

ആലപ്പുഴ: മഴക്കാലം തുടങ്ങിയതോടെ ദേശീയ ഗെയിംസിലെ സുവര്‍ണതാരം നനയാതെ കിടക്കാനൊരിടം തേടുന്നു. ദേശീയ ഗെയിംസില്‍ 1500 മീറ്റര്‍ കോക്‌സ്്‌ലസ് ഫോര്‍ മല്‍സരത്തില്‍ തുഴയെറിഞ്ഞ് കേരളത്തിന് ആദ്യ സ്വര്‍ണ്ണം സമ്മാനിച്ച എടത്വ പരമ്പത്ത് ലിബിനമറിയം വര്‍ഗീസാണ് പണിതീരാത്ത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം  പ്ലാസ്റ്റിക്ക്ചാക്കില്‍ തീര്‍ത്ത മേല്‍ക്കൂരയ്ക്കു കീഴെ നനഞ്ഞൊലിച്ചു കഴിയുന്നത്. കൂലിപ്പണിക്കാരായ ബാബു -  മേരി ദമ്പതികളുടെ മകളായ ലിബിനിയ്ക്ക് എട്ടാം ക്ലാസില്‍ പഠയിക്കുമ്പോഴാണ് സായിയില്‍ പ്രവേശനം ലഭിച്ചത്. പൂനയിലും ഹൈദ്രാബാദിലും നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ലഭിച്ച വെള്ളി മെഡലുകള്‍ ഉള്‍പ്പടെ 15 ഓളം മെഡലുകള്‍ ലിബിന നേടിയിട്ടുണ്ട്.ആലപ്പുഴ സെന്റ് ജോസഫ് വനിത കോളജില്‍ ബി.കോം കഴിഞ്ഞ ശേഷം കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ ലിബിന ഇപ്പോള്‍ തുഴച്ചിലില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഹൈദ്രാബാദിലെ നാഷണല്‍ ക്യംപില്‍ പങ്കെടുക്കുകയാണ്. സഹോദരി ലിബി കയാക്കിങ് താരവും പിതാവ് ബാബു പഴയകാല സ്‌പോര്‍ട്‌സ് താരവുമാണ്. ബാബുവിന് കുടിക്കിടപ്പ് കിട്ടിയ ഏഴ ‌സെന്റ് ഭൂമിയില്‍ ഉണ്ടായിരുന്ന കുടില്‍ 2009 ലെ മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നിരുന്നു. ഇതിനു ശേഷം ഇ.എം.എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച തുക ഉപയോഗിച്ച് വീടു പണി ആരംഭിച്ചെങ്കിലും മക്കളുടെ പഠനത്തെ തുടര്‍ന്ന് പകുതി പോലും പൂര്‍ത്തിയാക്കാനായില്ല. വീടു പണി പാതിവഴിയില്‍ നിലച്ചതോടെ രണ്ടു വര്‍ഷമായി പ്ലാസ്റ്റിക്ക് ചാക്കു കൊണ്ട് കൂരക്കെട്ടി അതിലാണ് താമസം. ഈ സുവര്‍ണ താരത്തിന്റെ വീടെന്ന സ്വപ്‌നം പൂവണിയിക്കാന്‍ സംസ്ഥാന ജില്ലാ ഭരണകൂടങ്ങളൊന്നും തന്നെ കാര്യമായി സഹായിക്കാന്‍ തയ്യാറായിട്ടില്ല.

കാവ്യാ മാധവന്‍ വിവാഹ മോചിതയായി

നടി കാവ്യാ മാധവന്‍ വിവാഹമോചിതയായി. ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹബന്ധം  ഔപചാരികമായി വേര്‍പെടുത്തിക്കൊണ്ട് എറണാകുളം കുടുംബകോടതിയാണ് ഇന്നു വിധിച്ചത്. കഴിഞ്ഞ ശനിയാഴ്ച അന്തിമ വിധി പറയാന്‍  വെച്ചിരുന്ന കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇനിയൊരു കൂടിച്ചേരല്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് ഇരുവരും എറണാകുളം കുടുംബക്കോടതിയില്‍ ബുധനാഴ്ചയാണ് സത്യവാങ്മൂലം നല്‍കിയത്.  കാവ്യയില്‍ നിന്ന് സ്ത്രീധനമായി വാങ്ങിയ പണവും സ്വര്‍ണവും നിഷാല്‍ തിരിച്ചുനല്‍കുകയും ചെയ്തിരുന്നു.
കുടുംബക്കോടതി ജഡ്ജി ജോസഫ് തെക്കേകുരുവിനാല്‍ ആണ് കേസ് വിധി പ്രസ്താവിച്ചത്. ഇരുവരെയും ഒന്നിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഒരിക്കല്‍കൂടി ഇരുവരെയും കൗണ്‍സിലിങ് നടത്തിയെങ്കിലും പിരിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ നിന്നു രണ്ടുപേരും പിന്‍മാറിയില്ല. പരസ്പരം ബാധ്യതകളില്ലെന്നും ഇരുവരും കോടതിയെ അറിയിച്ചു.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. നിഷാല്‍ചന്ദ്ര ജോലി ചെയ്യുന്ന കുവൈറ്റിലേയ്ക്ക് ഇരുവരും പോയെങ്കിലും ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ബന്ധം വേര്‍പെടുത്തുന്നതായി വാര്‍ത്തകള്‍ വന്നു. തൊട്ടുപിന്നാലെ കാവ്യ ഒറ്റയ്ക്കു കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്തു. നിഷാലും കുടുംബാംഗങ്ങളും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ആരോപിച്ച് കാവ്യ കുടുംബ കോടതിയില്‍ ഹര്‍ജിയും നല്‍കി. ഇത് പിന്‍വലിച്ച് പിന്നീട് ഇരുവരും പരസ്പരം സമ്മതിച്ച് സംയുക്തമായി ഹര്‍ജി കൊടുത്തു. അനുരഞ്ജന ശ്രമങ്ങള്‍ പലതും നടന്നെങ്കിലും ദാമ്പത്യജീവിതം ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കാവ്യയും നിഷാലും സംയുക്തഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
വിവാഹമോചനം തേടാന്‍ തീരുമാനിച്ചശേഷം കാവ്യ സിനിമയില്‍ സജീവമായിരുന്നു. ഗ്ദ്ദാമ എന്ന ചിത്രത്തിന് കഴിഞ്ഞവര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും കാവ്യ നേടി. കാവ്യയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ പാലാരിവട്ടം പോലീസ് ഗാര്‍ഹിക പീഡന കേസ്സെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ്  കോടതിയുടെ പരിഗണനയിലുള്ള ഈ കേസ് കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി റദ്ദാക്കി.

തര്‍ക്കം തുടരുന്നു; തര്‍ക്കമില്ലെന്നു നേതാക്കള്‍

ഡെപ്യൂട്ടിസ്പീക്കര്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പദവികളുടെ കാര്യ്തതില്‍ യുഡിഎഫിലെ അനിശ്ചിതത്വം നീങ്ങിയില്ല. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചെങ്കിലും മറ്റുരണ്ട് പദവികള്‍ ആര്‍ക്കെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല. ഈ വിഷയം ചര്‍ച്ച ചെയ്യാനായി ജൂണ്‍ 22ന് വീണ്ടും യു ഡി എഫ് യോഗം ചേരും. യോഗത്തിന് മുമ്പ് നടന്ന ഉഭയകകക്ഷി ചര്‍ച്ചകളില്‍ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗങ്ങള്‍ തയ്യാറായില്ല. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് എടുക്കുകയാണെങ്കില്‍ ഒരു മന്ത്രി പദവി കൂടി വേണമെന്ന് കേരളാകോണ്‍ഗ്രസും പാര്‍ലമെന്ററികാര്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുസ്‌ലിംലീഗും അറിയിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസിന് മൂന്നാമതൊരു മന്ത്രിസ്ഥാനം ലഭിക്കാതായപ്പോഴാണ് സ്പീക്കര്‍ സ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ആദ്യം പാര്‍ലമെന്ററികാര്യ മന്ത്രിസ്ഥാനമാണ് അവര്‍ ആവശ്യപ്പെട്ടതെങ്കിലും ലീഗ് ഈ സ്ഥാനത്തേക്ക് പേര് പ്രഖ്യാപിച്ചപ്പോള്‍ സ്പീക്കര്‍ പദവി വേണമെന്നതിലേക്ക് കേരള കോണ്‍ഗ്രസ് മാറുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതോടെ സ്പീക്കര്‍ സ്ഥാനം മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് നല്‍കാന്‍ ലീഗും കേരളാ കോണ്‍ഗ്രസും സമ്മതിച്ചു. പലവട്ടം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
പാര്‍ലമെന്ററി കാര്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ സ്ഥാനങ്ങള്‍ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ലെന്നും 22ന് ചേരുന്ന മുന്നണി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്പീക്കര്‍, ഡെപ്യുട്ടീ സ്പീക്കര്‍ സ്ഥാനത്തേക്ക് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ ഏറ്റെടുത്ത് സത്യപ്രതിജ്ഞയും വകുപ്പ് വിഭജനവും നടത്തിയപ്പോള്‍ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററി കാര്യമന്ത്രി എന്നീകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് പറഞ്ഞിരുന്നത്. മൂന്നും നിയമസഭയുമായി ബന്ധപ്പെട്ട കാര്യമായതിനാലായിരുന്നു അത്. നിയമസഭചേരുന്നതിന് തീയതി നിശ്ചയിച്ച അന്നുതന്നെ യു ഡി എഫ് യോഗം 30ന് ചേരാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചത്. ഒരു കാര്യത്തിലും അനിശ്ചിതത്വമില്ല. തീരുമാനം നീട്ടി കൊണ്ടുപോകുകയുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു ഡി എഫില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും പറഞ്ഞു. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, പി കെകുഞ്ഞാലിക്കുട്ടി, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം പി വീരേന്ദ്രകുമാര്‍, കെ ആര്‍ ഗൗരിയമ്മ, ടി എം ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ടി.എന്‍ ശേഷന് വയസ് 80; പക്ഷേ, ജന്മശതാബ്ദി ആഘോഷം ?

രാഷ്ട്രീയ പാര്‍ട്ടികളെ മൂക്കുകൊണ്ട് ക്ഷ എഴുതിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ വേറിട്ട സ്ഥനം നേടിയ ടി എന്‍ ശേഷന് പ്രായം ഒറ്റയടിക്ക് കൂടിയോ. സംശയം ഉയര്‍ത്തുന്നത് ഒരു പത്രപ്പരസ്യമാണ്. ടി എന്‍ ശേഷന് ഒരു വര്‍ഷം നീളുന്ന  ജന്മശതാബ്ദി ആഘോഷം സംഘടിപ്പിക്കാനാണ് പാലക്കാട്ടെ ഒരു ട്രസ്റ്റ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഡോ പത്മ വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ശതാബ്ദി ആഘോഷക്കമ്മറ്റിയും രൂപീകരിച്ചു. ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമെന്ന് അറിയിക്കുന്നതാണു പരസ്യം.
1996 വരെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറും അതിനു ശേഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമൊക്കെയായി കളം നിറഞ്ഞു കളിച്ച ശേഷന് ഇത്രപെട്ടെന്ന് 100 വയസ്സെത്തിയോ? ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ശരിയെങ്കില്‍ ടി എന്‍ ശേഷന് 2011 ഡിസംബര്‍ 15 ന് 79 വയസ്സ് പൂര്‍ത്തിയാകും, എണ്‍പതാം വയസ്സിലേക്കു കടക്കുകയും ചെയ്യും.www.myastrologyhoroscope.com എന്ന വെബ് സൈറ്റില്‍ ശേഷന്റെ ജാതകം ലഭ്യമാണ്. അതുപ്രകാരം 1932 ഡിസംബര്‍ 15 ന് രാവിലെ കൃത്യം 8 മണിക്കാണ് അദ്ദേഹത്തിന്റെ ജനനം.തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവചരിത്രം പരിശോധിച്ചാലും ജനന തീയതിയില്‍ സംശയിക്കേണ്ട സാഹചര്യമില്ല.
1953 ല്‍സിവില്‍ സര്‍വീസില്‍ ഐ പി എസ് കിട്ടിയ ശേഷന്‍ അത് വേണ്ടെന്നുവച്ച് 1954 ല്‍ വീണ്ടുമെഴുതി ഐഎഎസ് കരസ്ഥമാക്കി. തൊട്ടടുത്തവര്‍ഷത്തെ കേഡറില്‍ ഐഎഎസില്‍ പ്രവേശിക്കുകയും ചെയ്തു. 1989 ല്‍ വി പി സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിനൊപ്പം ക്യാബിനറ്റ് സെക്രട്ടറിയായി.1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ആറു വര്‍ഷം മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറുമായി.
അങ്ങനെ 15 വര്‍ഷം മുമ്പ് മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറായി വിരമിച്ചയാള്‍ക്ക് പെട്ടെന്ന് നൂറുതികഞ്ഞെന്നു കണ്ടപ്പോഴുള്ള അത്ഭുതമാണ് അന്വേഷണത്തിന് കാരണമായത്. യഥാര്‍ത്ഥത്തില്‍ ശേഷന് തികയുന്നത് 80 വയസ്സാണ് . പിന്നെങ്ങനെ  ജന്മശതാബ്ദി ആഘോഷിക്കും. ഇനി ശതാഭിഷേകമാണെങ്കില്‍പ്പോലും 84  വയസ്സില്‍ ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുമ്പോഴാണ്.
പിന്നെ എന്തിന് 20 വര്‍ഷം മുമ്പേ  ജന്മശതാബ്ദി ആഘോഷിക്കണം എന്നതാണു പ്രസക്തമായ ചോദ്യം. ശതാബ്ദി സംബന്ധിച്ച അജ്ഞതയാകാം ഒരുകാരണം. അല്ലെങ്കില്‍ എല്ലാം ആഘോഷിക്കാനും പണം പിരിക്കാനുമുള്ള വ്യഗ്രത. എന്തായിലും ടി എന്‍ ശേഷനെപ്പോലെ സമൂഹം ആദരിക്കുന്ന വ്യക്തിയെ ഇങ്ങനെ പരിഹാസപാത്രമാക്കിയത് ചര്‍ച്ചയായി മാറുകയാണ്.

തമിഴ് കമിതാക്കളെ കാടിനുള്ളില്‍ കൊന്ന യുവാവ് അറസ്റ്റില്‍

തമിഴ്‌നാട്ടിലെ ചുരുളി വന മേഖലയില്‍ കമിതാക്കളെ കൊലപ്പെടുത്തിയ പ്രതിയെപൊലിസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ കമ്പം കെ.എം പെട്ടി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ദിവാകറിനെ(26)യാണ്  ഉത്തമപാളയം പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടൂര്‍ തങ്കനദിയുടെ മകനും കമ്പവര്‍ കോളജ് ബിരുദ വിദ്യാര്‍ഥിയുമായ എഴില്‍ മുതല്‍വന്‍(23), മുത്തുതേവന്‍പെട്ടി ഗണേശന്റെ മകള്‍ ആനമലയന്‍പെട്ടി അണ്ണാ കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ ബി.എഡ് വിദ്യാര്‍ഥിനി കസ്തൂരി(23) എന്നിവരെയാണ് പത്തു ദിവസം മുമ്പ് കേരളാ അതിര്‍ത്തിയിലെ തമിഴ്‌നാട് വനമേഖലയായ ചുരുളിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
സ്ഥിരം മദ്യപാനിയും കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്നിന് അടിമയുമാണ് ദിവാകര്‍. ചുരുളിയിലെ വെള്ളച്ചാട്ടത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ കൈലാസനാഥ ക്ഷേത്രത്തിനു സമീപത്തുള്ള പൂവെട്ടിക്കാട്ടില്‍ വച്ചായിരുന്നു കൊലപാതകം. സംഭവ ദിവസം എഴില്‍ മുതല്‍വന്‍, കസ്തൂരി ഇവരുടെ സുഹൃത്ത് രാജ്കുമാര്‍ ഇയാളുടെ കാമുകി എന്നിവരാണ് ചുരുളിയില്‍ എത്തിയത്്. വനത്തിനുള്ളില്‍ കമിതാക്കള്‍ സല്ലാപത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിക്കുമ്പോള്‍ ഇതുവഴി എത്തിയ ദിവാകര്‍ രാജ്്കുമാറിനേയും കാമുകിയേയും തേങ്ങയിടാന്‍ ഉപയോഗിക്കുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നു പണവും മൊബൈല്‍ ഫോണും കൈക്കലാക്കി. പിന്നീടിയാള്‍ ഒരു കിലോ മീറ്ററോളം അകലെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന എഴില്‍ മുതലവന്റെയും കസ്തൂരിയുടെയും സമീപത്തെത്തി പണവും ആഭരണങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കിയെങ്കിലും ആഭരണങ്ങള്‍ മുക്കുപണ്ഡമാണെന്ന് അറിയിക്കുകയായിരുന്നു. എഴിലിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ദിവാകര്‍ ആവശ്യപ്പെട്ടെങ്കിലും ഇതു കൊടുക്കാതിരുന്നതിനാല്‍ ഇരുവരും തമ്മില്‍ വാക്കേറ്റമായി. കൈവശമുണ്ടായിരുന്ന കത്തി വീശി ഭീഷണിപ്പെടുത്തിയപ്പോള്‍ എഴിലിന്റെ കഴുത്തിന് വെട്ടുകൊണ്ട് താഴെ വീഴുകയായിരുന്നത്രേ. എഴിലിന് വെട്ടേറ്റതോടെ കസ്തൂരി നിലവിളിച്ച് വനത്തിനുള്ളിലൂടെ ഓടി. ഇവര്‍ രക്ഷപ്പെട്ടാല്‍ താന്‍ പിടിക്കപ്പെടുമെന്നു മനസ്സിലായ ഇയാള്‍ ഓടിച്ചിട്ട് കസ്തൂരിയെ വെട്ടുകയായിരുന്നു. നിലത്തു വീണതോടെ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച് കസ്തൂരിയുടെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.  മരിച്ചെന്ന് ഉറപ്പുവന്നതിനുശേഷം കസ്തൂരിയുടെ വസ്ത്രങ്ങള്‍ വാക്കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റി മാനഭംഗപ്പെടുത്തിയെന്നും ദിവാകര്‍ പോലിസിനു മൊഴി നല്‍കി. പിന്നീടിയാള്‍ ചുരുളി വെള്ളച്ചാട്ടത്തിലെത്തി കുളിച്ച് വാക്കത്തി കഴുകി വൃത്തിയാക്കി മുങ്ങുകയായിരുന്നു. രാജ്കുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവാകറിനെ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇയാള്‍ വിഷം കഴിച്ച് ആത്്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.   ഉത്തമപാളയം ഡി.വൈ.എസ്.പി പാണ്ഡ്യരാജന്‍, ഇന്‍സ്‌പെക്ടര്‍ വിനോജി, എസ്.ഐ ജ്ഞാന ശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

തങ്ങളുടെ മരുമകനെ ഇന്ത്യാവിഷന്‍ ചെയര്‍മാനാക്കാന്‍ നീക്കം

ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫി തങ്ങള്‍ വരാന്‍ സാധ്യത
 എം.കെ.മുനീര്‍ മന്ത്രിയാകുന്നതിനു വേണ്ടി രാജിവെച്ച ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫി തങ്ങള്‍ വരാന്‍ സാധ്യത. ഹസീബ് തങ്ങളെ ഇന്ത്യാവിഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് മുനീര്‍ രാജിവെച്ചത്. മുനീറിന്റെ പേരിലുള്ള ഓഹരികളില്‍ ഒരു ഭാഗം അദ്ദേഹത്തിനു കൈമാറിതായും സൂചനയുണ്ട്. തങ്ങള്‍ കുടുംബത്തിലും അധികാരത്തോടും പദവിയോടും താല്പര്യം ജനിച്ചതിന്റെ ഭാഗമാണ് ഹസീബ് തങ്ങളുടെ രംഗപ്രവേശം. ഇതു മുതലെടുത്താണ് മന്ത്രിസഭയിലേക്കുള്ള തന്റെ പ്രവേശനം മുനീര്‍ ഉറപ്പാക്കിയതെന്നും വ്യക്തമായി. ചരിത്രത്തില്‍ ആദ്യമായി ലീഗ് പ്രസിഡന്റ് സ്ഥാനത്തുള്ള തങ്ങള്‍ പാണക്കാട്ടുനിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കാണാന്‍ കോട്ടയത്ത് എത്തിയതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. മുനീര്‍ മന്ത്രിയാകുന്നതിനോട് കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് ഇല്ലാതാക്കുകയായിരുന്നു തങ്ങളുടെ കോട്ടയം യാത്രയുടെ ലക്ഷ്യം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെ മറികടന്നു മുനീര്‍ നടത്തിയ നീക്കം തിരിച്ചറിഞ്ഞിട്ടും അദ്ദേഹം കൂടെനിന്നു. ടി.എ അഹമ്മദ് കബീറിനു പകരം വി.കെ.ഇബ്രാഹിംകുഞ്ഞിനെ മന്ത്രിയാക്കുന്നതിന് സാഹചര്യം അനുകൂലമാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. അതോടെ, മഞ്ഞളാംകുഴി അലിക്കും അഹമ്മദ് കബീറിനും പകരം മുനീറും ഇബ്രാഹിംകുഞ്ഞും മന്ത്രി സ്ഥാനം ഉറപ്പാക്കി. പി.കെ.അബ്ദു റബ്ബിനു മാത്രമാണ് മാറ്റമുണ്ടാകാതിരുന്നത്. കുഞ്ഞാലിക്കുട്ടിയെക്കൂടാതെ അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി. അബ്ദു റബ്ബ് എന്നിവരെയാണ് പരിഗണിച്ചിരുന്നത്. അഹമ്മദ് കബീറിനു വിദ്യാഭ്യാസം, അലിക്ക് പൊതുമരാമത്ത് , അബ്ദു റബ്ബിന് തദ്ദേശ സ്വയംഭരണം എന്നായിരുന്നു ധാരണയും. തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജനം ആ ഘട്ടത്തില്‍ പരിഗണനയില്‍ ഉണ്ടായിരുന്നുമില്ല. എന്നാല്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം വിടാന്‍ തയ്യാറാകാതിരുന്ന മുനീര്‍ അത് തങ്ങള്‍ കുടുംബത്തില്‍ നിന്നൊരാള്‍ക്കു നല്‍കി രാജിവെക്കാമെന്ന വ്ഗ്ദാനം നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആദ്യം ഡയറക്ടറാക്കുക, പിന്നെ ചെയര്‍മാനാക്കുക എന്നാണ് അജണ്ട. മുനീര്‍ പ്രതിയായ ചെക്ക് കേസുകളില്‍ ഒന്നിന്റെ വാദിയായിരുന്നു ഹസീബ്. ചെക്ക് കൊടുത്ത് മുനീര്‍ ഹസീബിനോട് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് പറഞ്ഞ കാലാവധിക്കുള്ളില്‍ തിരിച്ചുകൊടുക്കാതിരുന്നചിനെ തുടര്‍ന്നാണ് കേസ് കൊടുത്തത്. എന്നാല്‍ ഈ തുകയുടെ ഒരു വിഹിതം മാത്രം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി.
നിരവധി വിജിലന്‍സ് കേസുകളില്‍ പ്രതിയായ മുനീറിനെ മന്ത്രിയാക്കുന്നതിനോട് കോണ്‍ഗ്രസിനു യോജിപ്പുണ്ടായിരുന്നില്ല. അത് ഉമ്മന്‍ ചാണ്ടി തന്നെ തങ്ങളോടും കുഞ്ഞാലിക്കുട്ടിയോടും പറയുകയും ചെയ്തിരുന്നു. തങ്ങളെ നേരിട്ട് ഇറക്കി മുനീര്‍ നടത്തിയ നീക്കത്തോടെയാണ് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും നിലപാടു മാറ്റിയത്. എന്നാല്‍ തങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത് കുഞ്ഞാലിക്കുട്ടിക്ക് എതിരേയാണെന്നു മാത്രം.
മുനീറിനെ മന്ത്രിയാക്കാന്‍ കോട്ടയം ചര്‍ച്ചയില്‍ ഉണ്ടായ ധാരണയുടെ ഭാഗമായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പു വിഭജനവും. പഞ്ചായത്ത് വകുപ്പും അതിനൊപ്പം സാമൂഹിക ക്ഷേമ വകുപ്പും കൂടി മുനീറിനു നല്‍കുക, നഗരസഭകള്‍ കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കുക, ഗ്രാമ വികസനം കെ.സി.ജോസഫിന് എന്ന ധാരണ പിന്നീട് നടപ്പാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും എല്ലാ ചര്‍ച്ചകളിലും മുന്നില്‍തന്നെയുണ്ടായിരുന്ന ലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി ഇക്കാര്യങ്ങളൊന്നും അറിഞ്ഞതേയില്ല. അതേ സമയം, അഴിമതിക്കേസുകളില്‍ പ്രതിയായ മുനീറിനെ മന്ത്രിയാക്കാന്‍ ഹസീബ് തങ്ങളെ മുന്നില്‍ നിര്‍ത്തി നടത്തിയ നീക്കം ഫലം കണ്ടെങ്കിലും ഇന്ത്യാവിഷനിലെ ഓഹരി ഉടമകള്‍ എങ്ങനെ തുടര്‍ നീക്കങ്ങളോടു പ്രതികരിക്കും എന്നതു പ്രധാനമാണ്.

2011, മേയ് 28, ശനിയാഴ്‌ച

ജോസഫിനെതിരേ യുവതിയുടെ പരാതി; രണ്ട് എംഎല്‍എമാര്‍ക്ക് നോട്ടീസ്

ജലവിഭവമന്ത്രി പി.ജെ.ജോസഫിനെതിരെ തൊടുപുഴ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ സാക്ഷികളായ രണ്ട് എംഎല്‍എമാര്‍ക്ക് കോടതി സമന്‍സ് അയച്ചു. പരാതിയില്‍ പറയുന്ന സാക്ഷികളായ പീരുമേട് എം.എല്‍.എ. ഇ.എസ്. ബിജിമോള്‍, തൊടുപുഴ ബി.എസ്.എന്‍.എല്‍. മാനേജര്‍ എന്നിവരോട് ജൂണ്‍ നാലിന് ഹാജരാകാനാണ് തൊടുപുഴ കോടതി ഉത്തരവിട്ടത്.
യുവതിയുടെ മൊബൈലിലേക്ക് പി.ജെ.ജോസഫ് എസ്.എം.എസ്. അയച്ചുവെന്നും ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണത്തിന് ശ്രമിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. തൊടുപുഴ മുട്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് യുവതി പരാതി നല്‍കിയത്.  ജോസഫിന്റെ മണ്ഡലമായ തൊടുപുഴയിലെ ചെറുതോട്ടുംകര സ്വദേശിനിയാണ് ജോസഫിനെതതിരേ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച്് ആറു മുതല്‍ ലൈംഗികമായ ഉദ്ദേശത്തോടെ ജോസഫ് ഫോണില്‍ സംസാരിച്ചുവെന്നാണ് പരാതി. പൊലീസിനു പരാതി നല്‍കിയെങ്കിലും രക്ഷയുണ്ടായില്ലത്രേ. പൊലീസില്‍ നിന്നുപോലും ഭീഷണിയുമുണ്ടായി. മാത്രമല്ല, ജോസഫിന്റെ ഗൂണ്ടകള്‍ തന്നെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന മാസികയ്ക്കു വേണ്ടി ഇടുക്കി ജില്ലയിലെ എംഎല്‍എമാരെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ ഭാഗമായി ജോസഫിനെയും വിളിച്ചതുമുതലാണ് പരാതിയുടെ തുടക്കം. ജോസഫിനെ വിളിച്ചത് ഭാര്യയുടെ മൊബൈലില്‍ നിന്നാണ്. മാര്‍ച്ച് ആറിനായിരുന്നു ഇത്. തിരക്കിലായിരുന്ന ജോസഫ് തിരിച്ചുവിളിക്കാമന്നു പറഞ്ഞു. ഇത് ഭാര്യയുടെ ംൊബൈല്‍ ആണെന്നും തിരിച്ചു തന്റെ ഫോണില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞിരുന്നത്രേ. നമ്പറും കൊടുത്തു. എന്നാല്‍ വിളിക്കുന്നതിനു പകരം യുവതിയുടെ ഫോണിലേയ്ക്ക് തുടര്‍ച്ചയായി മെസ്സേജ് അയച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍, അറിയാതെ അയച്ചതാണെന്നായിരുന്നു മറുപടി. പല സഹായങ്ങളും ചെയ്യാമെന്നു വാഗ്ദാവും ചെയ്തു. അതു നിരസിച്ചെങ്കിലും പിന്നീട് വിളിച്ചു ബുദ്ധിമുട്ടിച്ചെന്നും , കുടുംബജീവിതം തകര്‍ക്കരുതെന്നു പറഞ്ഞപ്പോള്‍ , നിനക്ക് ആവശ്യമുള്ളതെല്ലാം തരാന്‍ ഈ പ്രായത്തിലും എനിക്കു കഴിയുമെന്നും ജോസഫ് പറഞ്ഞെന്നു പരാതിയില്‍ വിശദീകരിക്കുന്നു. ഇതേത്തുടര്‍ന്ന് തൊടുപുഴ കോടതിയിലേയ്ക്ക് യുവതിയും ഭര്‍ത്താവും പരാതി അയച്ചു. തുടര്‍ന്നാണ് പൊലീസില്‍ നിന്നു ഭീഷണി ഉണ്ടായത്. സിഐ എന്നും എസ്‌ഐ എന്നുമൊക്കെ പറഞ്ഞ് പലരും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. ടിപ്പര്‍ ലോറി കയറ്റി കൊല്ലുമെന്ന ഭീഷണി മറ്റു ചിലരില്‍ നിന്നുമുണ്ടായി. എഎസ്പിക്കും ഐജിക്കും പരാതി കൊടുത്തെങ്കിലും അനുകൂലമായിരുന്നില്ല പ്രതികരണം. എംഎല്‍എമാരായ എസ് രാജേന്ദ്രനും ഇ.എസ് ബിജിമോളും ഇടപെട്ടപ്പോഴാണ് പൊലീസിന്റെ ഭീഷണി അവസാനിച്ചത്. പിന്നീട് കഴിഞ്ഞ മാസം നാലിനു തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാലക്കാട്ടു പോയി അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പരാതി കൊടുത്തു. അതിലും നടപടിയുണ്ടാകാത്തതുകൊണ്ടാണ് കോടതിയില്‍ ഹര്‍ജിയുമായി എത്തിയതെന്ന് പരാതിക്കാരി വിശദീകരിക്കുന്നു.  അഡ്വക്കേററ് സനല്‍ പി.രാജ് മുഖേന ഈ മാസം 21നാണ് കോടതിയെ സമീപിച്ചത്.

മഴ ...മഴ...

മഴ... സൌന്ദര്യത്തിന്റെ സര്‍വ ഭാവങ്ങളും ആവാഹിച്ചു 

ഭൂമിയുടെ ആത്മാവിലേക്ക്  പെയ്തിറങ്ങുന്ന മഴ...  

ഇരുണ്ട ആകാശത്തെ കീറിമുറിച്ചു  മറയുന്ന മിന്നല്‍ പിണരുകള്‍ ...

മന്നിന്റ്റെ ഗന്ധം ...

മഴ ഒരു പുണ്യം പോലെ ...

എന്റ്റെ ആത്മാവിലേക്ക് പെയ്തിറങ്ങുന്നു ...

സ്നേഹമായി... നൊമ്പരമായി... കുളിരേകി ...

മഴ... മഴ..മഴ... 

കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക്... മഴ 

എന്നെ കൂട്ടികൊണ്ടുപോകുന്നു ... മഴ... മഴ...മഴ ... ... ...



2011, മേയ് 27, വെള്ളിയാഴ്‌ച

ബിജെപി പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റി

കായംകുളം: കടയില്‍ കയറി ആക്രമണം നടത്തിയ സംഘം ബിജെപി പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റി. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടയാളെന്നു കരുതുന്ന സിപിഎം പ്രവര്‍ത്തകനെ പൊലിസ് പിടികൂടി. കായംകുളം വലിയഴീക്കല്‍ തറയില്‍കടവ് ആല്‍ത്തറമൂട്ടില്‍ വെളുത്തകുഞ്ഞിന്റെ മകന്‍ പൊന്നുമോന്റെ(39) ഇടതു കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. ഇന്നലെ ഉച്ചക്കഴിഞ്ഞ് 3.30 ഓടെയാണ് ആക്രമണം നടന്നത്.  ഓട്ടോറിക്ഷയില്‍ എത്തിയ ഏഴു പേര്‍ അടങ്ങിയ അക്രമി സംഘം കുറിയപ്പശേരി ക്ഷേത്രത്തിന് സമീപമുള്ള പൊന്നുമോന്റെ ഗ്ലാസ് കടയില്‍ കയറിയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ഇടതു കൈപ്പത്തി അറ്റുതൂങ്ങി ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നുമോന്റെ ഭാര്യാ സഹോദരനും ബിജെപി പ്രവര്‍ത്തകനുമായ അരുണ്‍തമ്പിയെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. അക്രമി സംഘത്തെ കണ്ടതോടെ അരുണ്‍തമ്പി ഓടിരക്ഷപ്പെട്ടു. ഇതോടെയാണ് വ്യാപാര സ്ഥാനത്തില്‍ കയറി സംഘം പൊന്നുമോനെ ആക്രമിച്ചത്. ഇതിനു ശേഷം ഏറെ നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഓട്ടോറിക്ഷയില്‍ കയറി തൃക്കുന്നഭാഗത്തേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കുറിയപ്പശേരി ക്ഷേത്രത്തില്‍ വച്ചുണ്ടായ സംഘട്ടനത്തിനിടെ ഒരു സി.പി.എം പ്രര്‍ത്തകന്  തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്റെ പ്രതികാരം വീട്ടാനാണ് സംഘം എത്തിയതെന്ന് പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനായ സുധീശനെയാണ് എന്ന യുവാവിനെ കായംകുളം സി.ഐ ജി ജയകുമാര്‍ കസ്റ്റഡിയില്‍ എടുത്തത്. വലിയഴീക്കല്‍ തറയില്‍കടവ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുയാണ്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദനം നിര്‍ത്തി

 കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനം പൂര്‍ണമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡി(എച്ച്‌ഐഎല്‍)ന് എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തിനായി നല്‍കിയിരുന്ന ലൈസന്‍സ് റദ്ദാക്കി. എന്നാല്‍ എച്ച്‌ഐഎല്ലിലെ മറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ഉപാധികളോടെ തുടരാന്‍ അനുമതി നല്‍കി. പൊതുമേഖലാസ്ഥാപനമായ എച്ച്‌ഐഎല്ലില്‍ എന്‍ഡോസള്‍ഫാന്‍ കൂടാതെ  ഡിഡിറ്റി, ഡൈകോഫോള്‍, മാന്‍കോസെബ് ഫോര്‍മുലാഷന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് 2012 ജൂണ്‍ 30വരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. കമ്പനിയില്‍ മുന്‍കാല്യങ്ങളില്‍ രണ്ടു ലഗൂണുകളില്‍ നിക്ഷേപിച്ചിട്ടുള്ള  അപകടഖരമാലിന്യങ്ങള്‍ അമ്പലമേടില്‍ ഹസാര്‍ഡ്‌സ് വേസ്റ്റ് നിര്‍മാര്‍ജ്ജനം ചെയ്യാനായി  നിര്‍മിച്ചിട്ടുള്ള പൊതുസംവിധാനത്തില്‍ 2010ജൂണ്‍ 30ന് മുമ്പ് നിര്‍മാര്‍ജ്ജനം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.  എന്നാല്‍ ബോര്‍ഡിന്റെ നിര്‍ദേശം വകവയ്ക്കാതെ  കമ്പനി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കീടനാശിനി ഖരമാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതിനെത്തുടര്‍ന്ന് എച്ച്‌ഐഎല്‍ന് നേരത്തെ  നല്‍കിയിരുന്ന അടച്ചുപൂട്ടല്‍ നോട്ടീസ് ഉപാധികളോടെ പിന്‍വലിച്ചു. ഖരമാലിന്യങ്ങളുടെ ആദ്യഘട്ടം നീക്കം ചെയ്യല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. രണ്ടാംഘട്ടനീക്കം ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഈ വ്യവസ്ഥകളോടെയാണ് എച്ച്‌ഐഎല്ലിന് തുടര്‍പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ബോര്‍ഡ് നിര്‍ദേശങ്ങള്‍ യഥാസമയം പാലിക്കാത്തതിന് കഴിഞ്ഞവര്‍ഷം നവംബര്‍ 12ന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാലിന്യം ഈ വര്‍ഷം ഏപ്രില്‍ 30ന് മുമ്പ് നീക്കാമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ 18നും മേയ് രണ്ടിനും ഉദ്യോഗസ്ഥ സംഘം ഫാക്റ്ററിയില്‍ പരിശോധന നടത്തിയെങ്കിലും മാലിന്യം നീക്കം ചെയ്തതായി കണ്ടെത്തിയില്ല. ഏകദേശം 3500ടണ്‍ ഖരമാലിന്യം എര്‍ത്തേണ്‍ ലഗൂണിന്‍ നിക്ഷേപിച്ചിരുക്കുന്നതായി കണ്ടെത്തി. ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ 25ന് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കമ്പനി അടച്ചുപൂട്ടാന്‍ മേയ് 10ന് ഉത്തരവ് നല്‍കിയത്.

2011, മേയ് 26, വ്യാഴാഴ്‌ച

ഒന്ന് ശ്രദ്ധിക്കു സുഹ്ര്തെ ... ഒരു നിമിഷം .... ഈ കുരുന്നിനെ സഹായിക്കു ...


വേമ്പനാട്ടു കായലില്‍ മീനുകള്‍ ഇല്ലാതാകുന്ന കാലം അടുത്തെന്നു സര്‍വേ

ആലപ്പുഴ: വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് വീണ്ടും കുറഞ്ഞതായി അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (ഏട്രീ)യുടെ ആഭിമുഖ്യത്തില്‍ ഇന്നലെ നടത്തിയ ഫിഷ് സര്‍വേയില്‍ കണ്ടെത്തി. 45 ഇനം മത്സ്യങ്ങളെ മാത്രമേ വേമ്പനാട്ടുകായലില്‍ കണ്ടെത്താനായുള്ളൂ. കക്കാ, കൊഞ്ച് വിഭാഗത്തില്‍ ഒമ്പതിനങ്ങളെ മാത്രമാണ് കണ്ടെത്താനായത്. 2008 മുതല്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും കുറവ് ഇനങ്ങള്‍ കണ്ടത് ഇപ്രാവശ്യമാണ്. 2008ല്‍ 50 ഇനം മത്സ്യങ്ങളെയും 10 ഇനം കക്ക കൊഞ്ച് വിഭാഗങ്ങളെയും കണ്ടെത്തിയിരുന്നു. 2009ല്‍ ഇത് 61,14 എന്ന രീതിയില്‍ ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 53ഇനം മത്സ്യങ്ങളെയും കക്കാ, കൊഞ്ച് വിഭാഗത്തില്‍ 14 ഇനങ്ങളെയും കണ്ടെത്തിയിരുന്നു. തണ്ണീര്‍മുക്കം ബണ്ട് യഥാസമയം തുറക്കാതിരുന്നതാണ് മത്സ്യവൈവിധ്യത്തില്‍ കുറവു വരാന്‍ കാരണമെന്ന് സര്‍വേ കണ്ടെത്തി. ഉപ്പുവെള്ളം കയറാതിരിക്കുന്നത് കായലിന്റെ ജൈവാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സര്‍വേയൊടൊപ്പം നടത്തിയ ജലപരിശോധനയില്‍ വ്യക്തമായി. ഉപ്പിന്റെ അംശമില്ലാത്ത ജലത്തില്‍ ശുദ്ധജലമത്സ്യങ്ങള്‍ മാത്രമാണുള്ളത്. കായല്‍ അശുദ്ധമായിരിക്കുന്നത് ജൈവ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സര്‍വേ കണ്ടെത്തി. തണ്ണീര്‍മുക്കം ബണ്ട്് യഥാസമയം തുറന്നിടുക എന്നതുമാത്രമാണ് ഇതിനു പോംവഴിയെന്നും സര്‍വേ കണ്ടെത്തി.
1985കളില്‍ തന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളില്‍ 150 ഇനം മത്സ്യജാതികളെ കണ്ടെത്തിയിരുന്നതായി ഡോ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു. ശുദ്ധജലമേഖലയില്‍ 60 ഇനം മത്സ്യങ്ങളുള്ളതായി രേഖപ്പെടുത്തിയിരുന്നത് 50ല്‍ താഴെയായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കായലിന്റെ ദയനീയാവസ്ഥയും മത്സ്യസമ്പത്തിന്റെ ശോഷണവും തുറന്നുകാണിക്കുന്നതാണ് സര്‍വേയെന്ന് കാര്‍ഷിക കോളജിലെ ഡോ. ബി. പത്മകുമാര്‍ പറഞ്ഞു. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ ശോച്യാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്ന സര്‍വേയുടെ കണ്ടെത്തലുകള്‍ കണക്കിലെടുത്ത് ആവശ്യമായ നടപടിയുണ്ടാകണമെന്ന് ഡോ. ആര്‍.വി. വര്‍മ്മ പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ട് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന് ഡോ. പ്രിയദര്‍ശനന്‍ ധര്‍മരാജന്‍ പറഞ്ഞു. ഏട്രീയുടെ ആഭിമുഖ്യത്തില്‍ കേരള സ്‌റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ്, റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്‌റ്റേഷന്‍, സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, കേരളയൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്- എംജി യൂണ്ിവേഴ്‌സിറ്റി, വേമ്പനാട് കായല്‍ സംരക്ഷണസമിതികള്‍, നേച്ചര്‍ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് സര്‍വേ നടത്തിയത്. 150 പേര്‍ നാല് ബോട്ടുകളിലായി കായലിന്റെ വിവിധഭാഗങ്ങളില്‍ സര്‍വേയില്‍ പങ്കാളികളായി. രാവിലെ ആറിന് ആരംഭിച്ച സര്‍വേ പുന്നമടയില്‍ വൈകുന്നേരം സമാപിച്ചു.

2011, മേയ് 23, തിങ്കളാഴ്‌ച

അരൂര്‍ സെക്‌സ് റാക്കറ്റ്; കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെ പോലിസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. അരൂര്‍ സൗത്ത് മണ്ഡലത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെയാണ് അരൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച രണ്ട് സ്ത്രീകളെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. അരൂര്‍ ചാലേച്ചിറ പ്രീതി(26) തൈക്കാട്ടുശേരി കോളുതറ സീനത്ത് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യാനായി രഹസ്യമായി പോലിസ് ക്‌സ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച സംഭവത്തില്‍ മുഖ്യ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് മട്ടാഞ്ചേരി സ്വദേശി ഖദീജയാണെന്ന് പോലിസ് പറയുന്നു. മറ്റൊരു പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട്് വടക്കന്‍പറവൂരില്‍ വച്ചു അറസ്റ്റിലായ ഇവരിപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ പീഡന റാക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയുവെന്നാണ് പോലിസ് നിലപാട്. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാനായി ഖദീജയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് പറഞ്ഞു. കേസിലെ മുഖ്യകണ്ണിയെന്നു സംശയിക്കുന്ന കോണ്‍ഗ്രസ് നേതാവിനെ വളരെ രഹസ്യമായാണ് പോലിസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇയാളെ വിട്ടയച്ചു. 10 ാം ക്ലാസ് തോറ്റ പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ എറണാകുളം, വൈറ്റില, ആലുവ എന്നിവിടങ്ങളിലെ ലോഡ്ജുകളിലും. വൈറ്റിലയിലെ ലക്ഷ്മി ഫഌറ്റിലും കെണ്ടു പോയി പലര്‍ക്കായി കാഴ്ചവച്ചയ്ക്കുകയായിരുന്നു. പീഡനത്തിന് സൗകര്യം ഒരുക്കി കൊടുത്ത വൈക്കം സ്വദേശി രശ്്മിയും. കുട്ടിയെ പീഡിപ്പിച്ച മൂന്ന് പുരുഷന്‍മാരും ഇനിയും പിടിയിലാകാനുണ്ട്. ഇതിനിടെ കോണ്‍ഗ്രസ് നേതാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പണവും സ്വാധീനവുമുള്ള നേതാവിനെ രക്ഷപ്പെടുത്താന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ചരടു വലികള്‍ നടത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റ് ഉപയോഗിക്കുന്നതായി ലീഗല്‍ സര്‍വ്വീസ് സെസൈറ്റി ചേര്‍ത്തല ഡിവൈ.എസ്.പിയ്്ക്ക് കൈമാറിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധനകള്‍ നടത്തിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

ജപ്പാന്‍ജ്വര വൈറസിന് ജനിതകമാറ്റം

ആലപ്പുഴ: രോഗലക്ഷണങ്ങളിലും രോഗബാധയിലും പ്രകടമായ വ്യത്യാസം കാട്ടി ജില്ലയി്ല്‍ പടരുന്ന ജപ്പാന്‍ജ്വരം വൈറസുകളില്‍ ജനിതക മാറ്റം സംഭവിച്ചതുമൂലമാണെന്ന് സംശയം. സാധാരണയില്‍ നിന്നു വ്യത്യസ്ഥമായ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മാരകരോഗം പകര്‍ത്തുന്ന വൈറസുകള്‍ക്ക ജനിതക മാറ്റം സംഭവിച്ചു എന്നത് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ആശങ്കയോടെയാണ് കാണുന്നത്. കൊതുകുജന്യ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന ആലപ്പുഴ ജില്ലയില്‍ നടത്തിയ പഠനമാണ് ഈ രംഗത്തെ വിദഗ്ധരെ ഇത്തരം ഒരു നിഗമനത്തില്‍ എത്തിച്ചിരിക്കുന്നത്. സാധാരണയായി 15 വയസിനു താഴെയുള്ളവര്‍ക്കാണ് ജപ്പാന്‍ജ്വരംപിടിപെടുന്നത്. രോഗം ബാധിതരില്‍ ഏറിയ പങ്കും മരണത്തിന് കീഴടങ്ങുകയാണ് പതിവ്. രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് 30 ശതമാനത്തിനു മുകളില്‍ നാഡീവ്യൂഹത്തിനും തലച്ചോറിനും തകരാറുകള്‍ സംഭവിക്കാറുണ്ട്. രോഗ നിര്‍ണയം നടത്തുന്നതിലെ കാലതാമസമാണ് മരണത്തിന് വഴിയൊരുക്കിയിരുന്നത്. മുന്‍കാലങ്ങളില്‍ ജപ്പാന്‍ജ്വരം ബാധിച്ചവര്‍ക്കു നല്‍കിയിരുന്ന വാക്‌സിന്‍ രോഗ കാരണമായ വൈറസുകളില്‍ ജനിതക വ്യതിയാനം വരുത്തുവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ആലപ്പുഴയില്‍ 15 പേര്‍ക്കാണ് ജപ്പാന്‍ജ്വര ബാധിച്ചിരിക്കുന്നത്. ഇതില്‍ എട്ടുപേര്‍രുടെ രോഗം ജപ്പാന്‍ജ്വരം തന്നെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 30 വയസിനു മുകളില്‍ പ്രായമുള്ളവരായിരുന്നു ഇവരെല്ലാം തന്നെ. ചികിത്സയ്ക്കു ശേഷം ഇവര്‍ പൂര്‍ണമായും സുഖംപ്രാപിച്ചതും. സാധാരണയായി ഉണ്ടാവുന്ന നാഡീതകരാറുകളോ തലച്ചോറിലെ തകരാറുകളോ ഇവരെ ബാധിച്ചിട്ടില്ല. ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങളോട് കൂടിയ അസുഖം ബാധിക്കുകയും. രോഗികളില്‍ ജപ്പാന്‍ജ്വരത്തിന്റെ രോഗലക്ഷണങ്ങള്‍ വെളിപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യമാണ് ജപ്പാന്‍ജ്വര വൈറസുകള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ചതായ സംശയം ആരോഗ്യ രംഗത്തെ വിദഗ്ധര്‍ക്ക് ഉണ്ടായത്. ചെന്നൈയില്‍ നിന്നെത്തിയ വിദഗ്ധസംഘം ആലപ്പുഴയില്‍ നിന്നും കൊതുകുകളെയും കൂത്താടികളെയും ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അവരുടെ ലാബിലേയ്ക്ക് കൊണ്ടുപോയത് ഇതിനാലാണ്. രോഗം ബാധിച്ചവരുടെ രക്തസാമ്പിളുകള്‍, പ്രദേശത്തെ ജല സാമ്പിള്‍ സംഘം ശേഖരിച്ചിട്ടുണ്ട്. ജപ്പാന്‍ജ്വരത്തിനു നല്‍കുന്ന ആന്റിബയോട്ടിക്‌സിലെ ജെ.ഇ വാക്‌സിന്‍ വൈറസ് മറ്റു വൈറസുകളുമായി ചേര്‍ന്ന് പ്രതിപ്രവര്‍ത്തനം നടത്തുകയും. പുതിയ രോഗങ്ങള്‍ക്കു കാരണമാവുമെന്ന് വൈദ്യശാസ്ത്ര രംഗം നേരത്തെ തന്നെ മുന്നറീപ്പു നല്‍കിയതാണ്. നിലവില്‍ ജപ്പാന്‍ജ്വരത്തിന്റെ മറ്റൊരു പതിപ്പാണ് ആലപ്പുഴയില്‍ പടര്‍ന്നു പിടിക്കുന്നതെങ്കില്‍ പ്രതിരോധ മരുന്നുകള്‍ അടക്കം രോഗത്തിനുള്ള മരുന്നുകള്‍ പുതുതായി കണ്ടു പിടിയ്ക്കണമെന്നതിനാല്‍ സ്ഥിതിഗതികള്‍ ആശങ്ക ജനകമാണെന്ന് വിലയിരുത്തപ്പെടുന്നു.

13 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ രണ്ടാംഘട്ട സത്യപ്രതിജ്ഞ നടന്നു.
. വൈകുന്നേരം നാലിനു രാജ് ഭവനില്‍ 13 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്‌.
. ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, എ.പി. അനില്‍കുമാര്‍, പി.കെ. ജയലക്ഷ്മി, വി.എസ്. ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, സി.എന്‍. ബാലകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ മുസ്‌ലിം ലീഗില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്തു.പി.ജെ ജോസഫാണു കേരള കോണ്‍ഗ്രസ് എം പ്രതിനിധി. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. ഈ മാസം 18-ന് മുഖ്യമന്ത്രിയുള്‍പ്പെടെ ഏഴു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്നത്തേതോടെ മന്ത്രിസഭാ പുനസംഘടന പൂര്‍ത്തിയാ

എം കെ മുനീര്നു എതിരെ സി പി എം കേസ് നല്കാന്‍ തയ്യാറെടുക്കുന്നു



 
   അനിശ്‌ചിതത്വത്തിന്‌ ഒടുവില്‍ മന്ത്രിയായെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചെന്ന്‌ ആരോപിച്ച്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ എം.കെ.മുനീറിനെതിരേ ഇടതുമുന്നണി നിയമനടപടിക്ക്‌ ഒരുങ്ങുന്നു. വൈകാതെ ഹര്‍ജിയുമായി കോടതിയെ സമീപിക്കും. ഇന്ത്യാവിഷന്‍ ചെയര്‍മാനായിരിക്കെ എം കെ മുനീര്‍ തന്റെയും ഭാര്യയുടെയും പേരില്‍ ഉണ്ടാക്കിയ സ്വകാര്യ കമ്പനിയിലേക്ക്‌ ഇന്ത്യാവിഷന്‍ ചാനലില്‍ നിന്ന്‌ 8.2 കോടി രൂപയുടെ ഓഹരി മാറ്റിയതുമായി ബന്ധപ്പെട്ടാണു പരാതി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു നാമനിര്‍ദേശ പത്രികയോടൊപ്പം മുനീര്‍ തിരഞ്ഞെടുപ്പ്‌ കമീഷന്‌ നല്‍കിയ ആസ്‌തിയുടെ കണക്കില്‍ പുതിയ കമ്പനിയിലുള്ള ഓഹരി പരാമര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ യഥാര്‍ഥ നിക്ഷേപം മറച്ചുവച്ചു. ഇതു ചൂണ്ടിക്കാട്ടിയാണ്‌ കോടതിയെ സമീപിക്കുന്നത്‌.
മുനീറും ഭാര്യയും ചേര്‍ന്നുണ്ടാക്കിയ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ പേര്‌ 'ഇന്ത്യാവിഷന്‍ ടെലികാസ്റ്റിങ്‌ എന്റര്‍െ്രെപസസ്‌' എന്നാണ്‌. മുനീര്‍ ചെയര്‍മാനായിരുന്ന പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയുടെ പേര്‌ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ്‌ കമ്യൂണിക്കേഷന്‍സ്‌. ഇവരാണ്‌ ഇന്ത്യാവിഷന്‍ ചാനലിന്റെ നടത്തിപ്പുകാര്‍. മുനീര്‍, ഭാര്യ നഫീസ തോട്ടത്തില്‍, ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരാണ്‌ പുതിയ കമ്പനിയുടെ ഡയറക്ടര്‍മാര്‍. ഇതില്‍ മുനീറിന്‌ 75 ശതമാനവും നഫീസക്ക്‌ 20 ശതമാനവും മുനീറിന്റെ സുഹൃത്തും ഇന്ത്യാവിഷന്റെ റസിഡന്റ്‌ ഡയറക്ടറുമായ ജമാലുദ്ദീന്‍ ഫാറൂഖിക്ക്‌ 5 ശതമാനവും ഓഹരിയുണ്ട്‌. ഇന്ത്യാവിഷന്‍ 2000ല്‍ രൂപീകരിക്കുമ്പോള്‍ മുനീറിന്‌ 6.1 ലക്ഷത്തിന്റെ ഓഹരിയാണുണ്ടായിരുന്നത്‌. 10 രൂപ മുഖവിലയുള്ള 6,100 ഓഹരികകള്‍. അതിന്‌ ശേഷം മുനീറിന്‌ ഇന്ത്യാവിഷനില്‍ എങ്ങനെ ഇത്രയധികം ഓഹരി ഉണ്ടായി എന്നതാണ്‌ ദുരൂഹം. അതുകൊണ്ടുതന്നെയാണ്‌ അത്‌ തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നു മറച്ചുവെച്ചതും. ഇന്ത്യാവിഷന്റെ രേഖകള്‍ പ്രകാരം, 2010 മാര്‍ച്ച്‌ 30ന്‌ മുന്‍പ്‌ തവണയായി 55 ലക്ഷം ഓഹരിയാണ്‌ മുനീറിന്റെ പുതിയ കമ്പനിയിലേക്ക്‌ മാറ്റിയത്‌. പിറ്റേ ദിവസം 27,04,195 ഓഹരി കൂടി മാറ്റി. മൊത്തം 82.04 ലക്ഷം ഓഹരികള്‍. 10 രൂപ മുഖവിലയനുസരിച്ച്‌ 8.2 കോടി രൂപയുടെ നിക്ഷേപം. ഇത്രയും തുക മുനീറിന്‌ എവിടെ നിന്ന്‌ കിട്ടിയെന്ന്‌ വ്യക്തമല്ല. 2010 മാര്‍ച്ചിന്‌ ശേഷം മുനീര്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനും എംഡിയും മാത്രമായിരുന്നു. വലിയ ഓഹരിയുള്ള രണ്ടോ മൂന്നോ പേരില്‍ ഒരാള്‍. കഴിഞ്ഞ യു.ഡി.എഫ്‌ മന്ത്രിസഭയില്‍ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന കാലത്താണ്‌ മുനീര്‍ ഇന്ത്യാവിഷനില്‍ വലിയ തുക നിക്ഷേപിക്കുന്നത്‌. അതിന്‌ കണക്ക്‌ സൂക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ്‌ പിന്നീട്‌ വിയര്‍പ്പ്‌ ഓഹരി എന്ന നിലയില്‍ 8 കോടിയോളം രൂപയുടെ ഓഹരി മുനീറിന്‌ കൈമാറാന്‍ ഏതാനും വര്‍ഷം മുമ്പ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനിച്ചത്‌. ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നും പിരിച്ചുണ്ടാക്കിയ ചെറിയ നിക്ഷേപം കൊണ്ടാണ്‌ ഇന്ത്യാവിഷന്റെ തുടക്കം. മുവായിരം ചെറുകിട നിക്ഷേപകരുണ്ടെന്നാണ്‌ കണക്ക്‌. അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ്‌ മുനീര്‍ 8.2 കോടി രൂപയുടെ ഓഹരി കൈവശപ്പെടുത്തിയത്‌. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്‌ നേരത്തേ മുനീറിന്റെ ദുരൂഹ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്‌. ഇത്രയും നിക്ഷേപം നടത്താന്‍ എവിടെ നിന്ന്‌ പണം കിട്ടിയെന്ന്‌ മുനീര്‍ വ്യക്തമാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മുനീര്‍ പ്രതികരിച്ചിട്ടില്ല. മുനീറിനും ഭാര്യക്കും കൂടി 7.5 കോടിയിലധികം രൂപയുടെ (ജമാലുദ്ദീന്‍ ഫാറൂഖിയുടെ 5 ശതമാനം കിഴിച്ചാണ്‌) ഓഹരിയുണ്ടെങ്കിലും 45 ലക്ഷം രൂപയുടെ ഓഹരി മാത്രമാണ്‌ കാണിച്ചത്‌. കമ്പനി റജിസ്‌ട്രാര്‍ക്ക്‌ നല്‍കിയ രേഖകളില്‍ മുനീറിന്റെ ഭാര്യ നഫീസയുടെ വിലാസം തിരുവനന്തപുരത്ത്‌ മന്ത്രിമന്ദിരത്തിന്റേതാണ്‌. എന്നാല്‍, കമ്പനി രജിസ്റ്റര്‍ ചെയ്‌ത 2008 ല്‍ മുനീര്‍ മന്ത്രിയല്ല. 2006 മേയില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ മാറി ഇടതുമുന്നണി സര്‍ക്കാര്‍ വന്നിരുന്നു.

പുതിയ ഭരണ കൂടതിനാവുമോ മുല്ലപെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ ?

  
   അങ്ങകലെ പശ്ചിമഗട്ട മലനിരകള് നാട്ടില്‍ കളകളാരവം ഒഴുക്കി സ്വച്ചന്ദം ഒഴുകുന്ന പെരിയരിന്റ്റെ തീരത്തെ വണ്ടിപെരിയാര്‍ എന്ന കൊച്ചുപട്ടണം... എവിടെയാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതും ... നോകെതധൂരത്തോളം പരന്നുകിടക്കുന്ന പച്ചപട്ടുവിരിച്ച നഷ്ട്ട പ്രതാപം പേറുന്ന ചായതോട്ടങ്ങള്‍ ... പെരിയര്‍വന്യ ജീവി സങ്ങേതതിന്റ്റെ മനോഹര കാഴ്ചകള്‍ . ശുദ്ധ ജലവും ശുദ്ധവായുവും.  തമിഴനും മലയാളിയും ജീവിക്കുന്ന നാട്. മനോഹരമായ എന്റ്റെ നാട്. പക്ഷെ ഇന്നൊരു ദുരന്ത മുഖത്താണ് . മുല്ലപെരിയാര്‍ ഡാം എന്ന ഭീകര സ്വതം മനോഹരമായ എന്റ്റെ നാടിനെ ഏതു നിമിഷവും  വിഴുങ്ങനായി കാത്തിരിക്കുന്നു. തമിഴ് നടിന്റ്റെ പിടിവാഷിയും നമ്മുടെ ഭരണതികരികളുടെ നാട്റെല്ലില്ലയ്മയും 114 വര്ഷം പിന്നിടുന്ന ഡാം ഭീകര സ്വതമായി നിലനില്‍ക്കുന്നു. പുതിയ ഭരണകൂടതിനാവുമോ താഴ്‌വരയുടെ ദുരന്ത ഭീതി അകറ്റാന്‍ ... 35 ലക്ഷം ജനങ്ങള്‍ ... അവരുടെ ജീവിക്കാനായുള്ള അവകാശം ..

2011, മേയ് 22, ഞായറാഴ്‌ച

സലിംകുമാറിന്റെ പ്രകടനത്തില്‍ അന്തംവിട്ട് ബുദ്ധദേവ് ദാസ് ഗുപ്ത....

ആലപ്പുഴ:എനിക്ക് വിശ്വസിക്കാനായില്ല. ഒരുചിത്രത്തില്‍ ഹാസ്യനടനായി അഭിനയിച്ച ആള്‍ മറ്റൊരു ചിത്രത്തില്‍ വളരെ സീരിയസ്സായ കഥാപാത്രമായി ജീവിക്കുന്നു…”. ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണ സമിതി അധ്യക്ഷന്‍ ബുദ്ധദേവ് ദാസ് ഗുപ്ത നടന്‍ സലിംകുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. സലിം കുമാറിന്റെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ അബുവായി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്നും ബുദ്ധദേവ് ദാസ് ഗുപ്ത പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേളയിലാണ് അദ്ദേഹം സലിംകുമാറിന്റെ അഭിനയ കഴിവിനെ വിലയിരുത്തിയത്.
ഇത്തവണ ചലച്ചിത്ര അവാര്‍ഡിന് 39 കഥാചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. അതില്‍ സലിംകുമാര്‍ കോമഡി വേഷത്തില്‍ തകര്‍ത്തഭിനയിച്ച ചിത്രങ്ങളുമുണ്ടായിരുന്നു. എല്ലാ ചിത്രങ്ങളിലെയും സലീംകുമാറിന്റെ അഭിനയം വിലയിരുത്തിയ ശേഷമാണ് ജൂറി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. സലീം കുമാരിന് ബംഗാളി സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനവും ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത നടത്തി. ഒപ്പം മന്ത്രി ഗണേശ്കുമാറിനും ബംഗാളി സിനിമയില്‍ അവസരം നല്‍കും. ഛായാഗ്രഹണം, ചിത്രസംയോജനം, ശബ്ദലേഖനം, സംസ്‌കരണം എന്നീ മേഖലകളില്‍ അവാര്‍ഡിനായി ജൂറിക്കു മുന്നിലെത്തിയ എല്ലാ ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തിയതായി ജൂറി അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഡ്രാമ, രാഷ്ട്രീയം, മതം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത ചിത്രങ്ങള്‍ കാണാന്‍ സാധിച്ചെങ്കിലം ഇതെല്ലാം മികച്ചതാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ, വിവിധങ്ങളായ വിഷയങ്ങളും അവയുടം അവതരണവും അടങ്ങിയ ചലച്ചിത്രാംശങ്ങളിലൂടെ നവാഗത ചിത്രങ്ങള്‍ ജൂറിയുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. മലയാള സിനിമയ്ക്ക് ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത മുന്‍ഗാമികളുടെ പാരമ്പര്യത്തെ മുന്നോട്ടു നയിക്കുന്ന ഒരു വലിയ പ്രതീക്ഷ അടയാളപ്പെടുത്തുവാന്‍ നവാഗത സംവിധായകര്‍ക്ക് കഴിയുമെന്ന് ജൂറി വിലയിരുത്തി.
ഇത്തവണത്തെ പ്രധാന പുരസ്‌കാരങ്ങള്‍ പലതും നവാഗതര്‍ക്കും അവരുടെ സിനിമകള്‍ക്കുമാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സഹായവും പിന്തുണയുമുണ്ടെങ്കില്‍ പുതുമുഖങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ചലച്ചിത്ര രംഗത്ത മികവിലൂടെ പ്രേക്ഷകരുടെ അംഗീകാരം നേടാനും കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ജൂറി അഭിപ്രായപ്പെട്ടു.
കുട്ടികളഉടെ സിനിമ വിഭാഗത്തില്‍ ഈ വര്‍ഷം ഒരു ചിത്രം പോലും പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ടില്ല. ഇത് ആരോഗ്യകരമല്ലെന്ന് ജൂറി വിലയിരുത്തി. സര്‍ക്കാരും ചലച്ചിത്ര പ്രവര്‍ത്തകരും ഗൗരവകരമായി ഈ പ്രശ്‌നത്തെ കുറിച്ച് ചിന്തിക്കണം. കുട്ടികള്‍ക്കായി നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ പലപ്പോഴും കരുതലും മൂല്യങ്ങളും അഭിലാഷങ്ങളും പുലര്‍ത്തുന്ന കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരികയും നാളത്തെ നല്ല മനുഷ്യരായി കുട്ടികളെ വളര്‍ത്തുകയും ചെയ്യാന്‍ ഉപകരിക്കുമെന്നും ജൂറി തങ്ങളുടെ നിരീക്ഷണത്തില്‍ വിലയിരുത്തുന്നു.

അലി ചീഫ് വിപ്പാകും; പാര്‍ലിമെന്ററി കാര്യ വകുപ്പ് നിര്‍ത്തുന്നു

അലി ചീഫ് വിപ്പാകും; പാര്‍ലിമെന്ററി കാര്യ വകുപ്പ് നിര്‍ത്തുന്നു

തിരുവനന്തപുരം:  ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മുസ്ലിം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയുണ്ടാകില്ല. പാര്‍ലിമെന്ററികാര്യ വകുപ്പു മന്ത്രിയായി ഇന്നലെ ലീഗ് നേതൃത്വം പ്രഖ്യാപിച്ച മഞ്ഞളാംകുഴി അലിയെ നിയമസഭയിലെ ഗവണ്‍മെന്റ് ചീഫ് വിപ്പ് ആക്കും. പാര്‍ലിമെന്ററകാര്യ വകുപ്പുതന്നെ നിര്‍ത്താനാണ് ആലോചന. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്കും. കാഞ്ഞിരപ്പള്ളിയില്‍ നിന്നു വിജയിച്ച പ്രൊഫ.എന്‍.ജയരാജിനെയാണ് ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.
അലി ഇന്നു സത്യപ്രതിജ്ഞ ചെയ്യില്ലെന്ന വെളിപ്പെടുത്തലോടെയാണ് ഇന്നലെ അദ്ദേഹത്തെക്കൂടി മന്ത്രിയായി പ്രഖ്യാപിച്ചത്. എം.കെ.മുനീര്‍, പി.കെ.അബ്ദുറബ്ബ്. വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നീ ലീഗ് മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഞ്ചാമത്തെ മന്ത്രിയെ പ്രഖ്യാപിക്കുക വഴി , മൂന്നാമത്തെ മന്ത്രിക്കു വേണ്ടിയുള്ള മാണി വിഭാഗത്തിന്റൈ അവകാശവാദം പൊളിക്കുകയാണ് ലീഗ് ചെയ്തത്. അലിക്കുവേണ്ടി കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്നുവെന്ന് വരുത്തുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച രാത്രി കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് നേതാക്കള്‍ക്ക് ഉമ്മന്‍ ചാണ്ടിതന്നെ നല്‍കിയ നിര്‍ദേശമാണ് ഇന്നലെ അവര്‍ നടപ്പാക്കിയതെന്നാണു സൂചന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനംകൊണ്് ഒതുങ്ങാത്ത മാണി വിഭാഗത്തെ വഴിക്കുകൊണ്ടുവരിക തന്നെയാണ് ഉന്നംവെച്ചത്. അലിയുടെ പേര് പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ സത്യപ്രതിജ്ഞയുടെ കാര്യം തീരുമാനിക്കുകയുളളുവന്ന് പറഞ്ഞത് കോട്ടയം ധാരണയുടെ ഭാഗമാണ്. ലീഗിന് അഞ്ചു കൊടുത്താന്‍ തങ്ങള്‍ക്ക് മൂന്നു വേണം എന്നാണ് മാണിയുടെ ആവശ്യം. രണ്ടു കൂട്ടരുടെയും ഡിമാന്‍ഡ് അംഗീകരിക്കുന്നില്ലെന്നും 20ല്‍ കൂടുതല്‍ മന്ത്രിമാര്‍ ഈ സര്‍ക്കാരില്‍ ഉണ്ടാകില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. വളഞ്ഞ വഴിയിലൂടെ അതു നടപ്പാക്കേണ്ടിവരുന്നുവെന്നു മാത്രം.
പാര്‍ലിമെന്ററി കാര്യ വകുപ്പ് ഇല്ലാതാക്കി ലീഗിന് ചീഫ് വിപ്പ് പദവി നല്‍കുമ്പോള്‍ മാണി വിഭാഗത്തിന്റെ അവകാശ വാദം ഇല്ലാതാകും. മഞ്ഞളാംകുഴി അലിയെ അനുനയിപ്പിക്കാന്‍ ലീഗിനും കഴിയും. വകുപ്പില്ലെങ്കിലും കാബിനറ്റ് റാങ്കാണ് ഗവണ്‍മെന്റ് ചീഫ് വിപ്പിന്റേത്. ഇനി അവശേഷിക്കുന്ന പ്രശ്‌നം മാണി വിഭാഗത്തില്‍ നിന്ന് മന്ത്രി സ്ഥാനം കിട്ടാതെ വരുന്ന പി.ി.ജോര്‍ജ്ജിന്റേതാണ്. അതാകട്ടെ കോണ്‍ഗ്രസിന്റെയോ ലീഗിന്റെയോ തലവേദനയല്ല താനും.
2001 വരെ കേരളത്തില്‍ പാര്‍ലിമെന്ററികാര്യ വകുപ്പ് ഉണ്ടായിരുന്നില്ല. പകരം ഗവണ്‍മെന്റ് ചീഫ് വിപ്പാണുണ്ടായിരുന്നത്. 2001-ലെ ആന്റണി സര്‍ക്കാരില്‍ എം.എം.ഹസനെ മന്ത്രിയാക്കാനാണ് പാര്‍ലിമെന്ററികാര്യ വകുപ്പ് രൂപീകരിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും അതു തുടരുകയും എം.വിജയകുമാറിന് നല്‍കുകയും ചെയ്‌തെന്നു മാത്രം.